ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഒന്നാം ഇന്നിംങ്സ് മഴയെ തുടർന്ന് നിർത്തി വച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആദ്യ ദിനം കനത്ത മഴയെ തുടർന്ന് നിർത്തി വച്ചു. ആദ്യ ദിനം തന്നെ മഴ കളിയെ ബാധിച്ചതിനാൽ അടുത്ത 4 ദിവസങ്ങളിൽ 98 ഓവർ പന്തെറിയുകയും 30 മിനിറ്റ് നേരത്തെ കളി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
aus

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആദ്യ ദിനം കനത്ത മഴയെ തുടർന്ന് നിർത്തി വച്ചു.ആദ്യ ദിനം തന്നെ മഴ കളിയെ ബാധിച്ചതിനാൽ അടുത്ത 4 ദിവസങ്ങളിൽ 98 ഓവർ പന്തെറിയുകയും 30 മിനിറ്റ് നേരത്തെ കളി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.മൂന്നാം ടെസ്റ്റ് ഇന്ന് രാവിലെ ഗാബ സ്റ്റേഡിയത്തിലായിരുന്നു ആരംഭിച്ചത്.ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലെയിംഗ് ഇലവനിൽ 2 മാറ്റങ്ങളാണ് ഇന്ത്യൻ ടീം വരുത്തിയത്.അശ്വിൻ,ഹർസിദ് റാണ എന്നിവരെ ഒഴിവാക്കി പകരം ജഡേജയും ആകാശ് ദീപുവിനെയും ടീമിലെത്തിച്ചു. 

ഇതിന് പിന്നാലെ ഉസ്മാൻ കാജ -മക്‌സ്വീനി എന്നിവരാണ് ഓസീസിലെ ഓപ്പണർമാർ.ബുംറയും സിറാജും ചേർന്നാണ് ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ് തുടങ്ങിയത്.പക്ഷെ അഞ്ചാം ഓവറിൽ മഴ കളിയെ  തടസ്സപ്പെടുത്തി. 20 മിനിറ്റിനു ശേഷം മഴ വീണ്ടും നിലച്ചതോടെ മത്സരം പുനരാരംഭിച്ചെങ്കിലും 13.2-ാം ഓവറിൽ വീണ്ടും മഴ പെയ്തു.അതിനുശേഷം ഇരുടീമുകളും ഏറെനേരം കാത്തു നിന്നെങ്കിലും മഴയ്ക്ക് ശമനമുണ്ടായില്ല.ഒരു ഘട്ടം കഴിഞ്ഞപ്പോൾ കനത്ത മഴയെ തുടർന്ന് ഗാബ ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങി. ഇതോടെ സങ്കടത്തിലായ ആരാധകർ സ്റ്റേഡിയം വിടാൻ തുടങ്ങി.ഒടുവിൽ മഴ കാരണം ആദ്യ ദിവസത്തെ കളി റദ്ദാക്കിയതായി അറിയിച്ചു.എന്തായാലും അടുത്ത 4 ദിവസത്തെ കാലാവസ്ഥ എങ്ങനെയായിരിക്കും എന്നൊരു ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിട്ടുണ്ട്.ഈ മത്സരം സമനിലയിൽ കലാശിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയുടെ ഫൈനലിൽ കടക്കാൻ ഇന്ത്യൻ ടീമിന് പ്രശ്നമാകുമെന്നത് ശ്രദ്ധേയമാണ്.

3rd test day cricket test