ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ

വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തിയാണ് പന്ത് സെഞ്ച്വറി തികച്ചത് . 146 പന്തില്‍  സെഞ്ചുറിയിലെത്തിയ റിഷഭിന്റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറി ആണ് ഇത് .  നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.

author-image
Jayakrishnan R
New Update
England-India-Cricket-

England-India-Cricket-



ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന ശക്തമായ നിലയിലാണ്. 118 റണ്‍സുമായി റിഷഭ് പന്തും  രവീന്ദ്ര ജഡേജയുമാണ്  ക്രീസില്‍. 147 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്.

വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തിയാണ് പന്ത് സെഞ്ച്വറി തികച്ചത് . 146 പന്തില്‍  സെഞ്ചുറിയിലെത്തിയ റിഷഭിന്റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറി ആണ് ഇത് .  നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 

പന്ത് സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് ശുഭ്മാന്‍ ഗില്‍ പുറത്തായത്. 227 പന്ത് നേരിട്ട ഗില്‍ 147 റണ്‍സുമായാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കരുണ്‍ നായരാകട്ടെ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച് ഒല്ലി പോപ്പിന്റെ  ക്യാച്ചില്‍ പുറത്തായി.

 

cricket sports