തോൽവിയോടെ ഗംഭീറിന്റെ ‘ഏകദിന അരങ്ങേറ്റം’ ; ശ്രീലങ്കയ്‌ക്കെതിരെ പരമ്പര നഷ്ടമാക്കി ഇന്ത്യ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് വീത്തിയ ദുനിത് വെല്ലലഗെയും 96 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ സാരഥിയായി പ്രവര്‍ത്തിച്ചത്.

author-image
Vishnupriya
New Update
india
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊളംബോ: ശ്രീലങ്കയോട്  തോല്‍വിയേറ്റു വാങ്ങി ഇന്ത്യ . പക്ഷെ പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യ ഇന്ന് ജയിക്കണമായിരുന്നു . കളത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കണമായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് വീത്തിയ ദുനിത് വെല്ലലഗെയും 96 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ സാരഥിയായി പ്രവര്‍ത്തിച്ചത്.

നേരത്തേ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 248 റൺസെടുത്തു. ഓപ്പണർ അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും അർധ സെഞ്ചറി നേടി. 102 പന്തുകൾ നേരിട്ട അവിഷ്ക 96 റൺസെടുത്താണു പുറത്തായത്. 82 പന്തുകളിൽനിന്ന് കുശാൽ മെൻഡിസ് 59 റൺസും നേടി. ഇന്ത്യയ്ക്കായി ഓൾറൗണ്ടർ റിയാൻ പരാഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രണ്ടക്കം കടന്നത് നാലു താരങ്ങൾ മാത്രം. 20 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി ഭേദപ്പെട്ട പ്രകടനവുമായി ടോപ് സ്കോററായി. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആഞ്ഞടിച്ച വാഷിങ്ടൻ സുന്ദർ 25 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്തു.

18 പന്തിൽ നാലു ഫോർ സഹിതം 20 റൺസെടുത്ത വിരാട് കോലി, 13 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസെടുത്ത റിയാൻ പരാഗ് എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ. ഉപനായകനും ഓപ്പണറുമായ ശുഭ്മൻ ഗിൽ (14 പന്തിൽ ആറ്), പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഋഷഭ് പന്ത് (ഒൻപതു പന്തിൽ ആറ്), ശ്രേയസ് അയ്യർ (ഏഴു പന്തിൽ എട്ട്), അക്ഷർ പട്ടേൽ (ഏഴു പന്തിൽ രണ്ട്), ശിവം ദുബെ (14 പന്തിൽ ഒൻപത്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.

അഞ്ച് ഓവറിൽ 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദുനിത് വെല്ലാഗലെയാണ് ശ്രീലങ്കൻ ബോളർമാരിൽ തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തകർത്ത ജെഫ്രി വാൻഡർസേ നാല് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോ, മഹീഷ് തീക്ഷണ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും അവസാനിച്ചു. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരതന്നെ ജയിച്ചുതുടങ്ങുക എന്ന ഗൗതം ഗംഭീറിന്റെ സ്വപ്‌നം വിഫലമായി. പിന്നെയുണ്ടായിരുന്നത് ഇന്ന് ജയിച്ച് ഒപ്പത്തിനൊപ്പം എന്ന നിലയില്‍ പരമ്പര അവസാനിപ്പിക്കുക എന്നതായിരുന്നു. ആ പ്രതീക്ഷയും സഫലമാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ ഗംഭീറിന് ഏകദിന പരമ്പര തോല്‍വിയോടെ ഏകദിനത്തിന് ആരംഭം കുറിക്കേണ്ടിവന്നു.

cricket india srilanka