ലീഡ് ഉയര്‍ത്തി ആതിഥേയര്‍; ലയണ്‍,ബോളണ്ട് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് പൊളിക്കാനായില്ല

ഏഴാം വിക്കറ്റില്‍ ഒന്നിച്ച ലബുഷെയ്‌നും കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടിനെ ഇന്ത്യയ്ക്ക് മറികടക്കാനായില്ല.  എന്നാല്‍ ലബുഷെയ്‌നെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു.

author-image
Athira Kalarikkal
Updated On
New Update
india v/s australia

India v/s Australia match updtes

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മീതെ ലീഡ ഉയര്‍ത്തി ഓസീസ് താരങ്ങള്‍. രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബൗളിങ്ങിലൂടെ നേടിയ ആധിപത്യം അവസാന സെഷനില്‍ ഇന്ത്യ കളഞ്ഞഢുകുളിക്കുകയായിരുന്നു. പടിക്കല്‍ ചെന്ന് കലമുടക്കുക എന്ന് പറയുന്നത് ഇതിനെയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസീസ്.

 333 റണ്‍സിന്റെ മികച്ച ലീഡും ആതിഥേയര്‍ സ്വന്തമാക്കി. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് നേഥന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചില്ല. അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. 54 പന്തുകള്‍ നേരിട്ട ലയണ്‍ 41 റണ്‍സോടെയും 65 പന്തുകള്‍ കളിച്ച ബോളണ്ട് 10 റണ്‍സോടെയും ക്രീസിലുണ്ട്. നാലാം ദിനം നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചിരുന്നു. പക്ഷേ രണ്ടാം ന്യൂബോള്‍ എടുത്തിട്ടും ഇന്ത്യയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ തുടക്കത്തില്‍ ബുംറയുടെ പ്രകടനം കൊണ്ട് ഞെട്ടിച്ചു. ഒന്നാം ഇന്നിങ്സില്‍ തിളങ്ങിയ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ എട്ടു റണ്‍സിന് ബുംറ മടക്കി. പിന്നാലെ ഉസ്മാാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്നും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 21 റണ്‍സെടുത്ത ഖവാജയെ വീഴ്ത്തി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു.

 നിലയുറപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒന്നാം ഇന്നിങ്സിലെ താരം സ്റ്റീവ് സ്മിത്തിനെയും (13) വീഴ്ത്തി സിറാജ് ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നീട് ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്സ് കാരി (2) എന്നിവരെ അതിവേഗം മടക്കിയ ബുംറ ഓസീസ് മധ്യനിര തകര്‍ത്തു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ലബുഷെയ്‌നും കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടിനെ ഇന്ത്യയ്ക്ക് മറികടക്കാനായില്ല.  എന്നാല്‍ ലബുഷെയ്‌നെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് (5) റണ്ണൗട്ടായി.

തുടര്‍ന്ന് അര്‍ധ സെഞ്ചുറിയോടടുക്കുകയായിരുന്ന കമ്മിന്‍സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തിയെങ്കിലും ഇന്ത്യയ്ക്ക് അതും രക്ഷയായില്ല. ലയണ്‍ ബോളണ്ട് കൂട്ടുകെട്ട് മികച്ച ലീഡ് ഉയര്‍ത്തിയതോടെ നാലാം ദിനത്തിലും ഓസീസ് തന്നെ മുന്‍പന്തിയില്‍.

 

india australia jaspreet boomrah