സന്നാഹപ്പോരില്‍ തിളങ്ങി ഇന്ത്യ; ഗില്ലിന് അര്‍ധ സെഞ്ച്വറി

ചെറിയ ഇടവേളയ്ക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയ്ക്ക് ഇന്നലത്തെ മത്സരത്തില്‍ തിളങ്ങനായില്ല.

author-image
Athira Kalarikkal
New Update
mainnnnn

Shubman Gill's batting

കാന്‍ബറ: ഗില്ലിന്റെ അര്‍ധ സെഞ്ചറിക്കരുത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. പരുക്കുമാറി ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നതിനു മുന്‍പ് അഗ്നി പരീക്ഷ ഗില്‍ പാസായി. ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെത്തി. ശുഭ്മന്‍ ഗില്‍ 62 പന്തില്‍ 50 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. 59 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 45 റണ്‍സാണു നേടിയത്. 27 റണ്‍സെടുത്ത രാഹുല്‍ ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ രോഹിത് ശര്‍മയ്ക്കു തിളങ്ങാന്‍ സാധിച്ചില്ല. മൂന്നു റണ്‍സ് മാത്രമെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍, ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി.

അര്‍ധ സെഞ്ചറിക്കു പിന്നാലെ ഗില്ലും ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി (32 പന്തില്‍ 42), വാഷിങ്ടന്‍ സുന്ദര്‍ (26 പന്തില്‍ 31), രവീന്ദ്ര ജഡേജ (31 പന്തില്‍ 27) എന്നിവരും സ്‌കോര്‍ കണ്ടെത്തി. സൂപ്പര്‍ താരം വിരാട് കോലി ബാറ്റിങ്ങിന് ഇറങ്ങിയില്ല. 43ാം ഓവറില്‍ വിജയ റണ്‍സ് കുറിച്ച ഇന്ത്യ 46 ഓവറും ബാറ്റു ചെയ്ത ശേഷമാണ് ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.

ചെറിയ ഇടവേളയ്ക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയ്ക്ക് ഇന്നലത്തെ മത്സരത്തില്‍ തിളങ്ങനായില്ല. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശര്‍മ നേടിയത് 11 പന്തില്‍ മൂന്നു റണ്‍സ് മാത്രമാണ്. ദ്വിദിന സന്നാഹ മത്സരത്തിലെ ആദ്യ ദിവസം മഴ കാരണം മാറ്റിവെച്ചിരുന്നു. രണ്ടാം ദിവസം 46 ഓവറായി മത്സരം വെട്ടിച്ചുരുക്കുകയായിരുന്നു. ഡിസംബര്‍ ആറിനാണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടം. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ 10ന് മുന്നിലാണ്.

 

Shubman Gill india