കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ജയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സും, ഗില്‍ 16 പന്തല്‍ 34 റണ്‍സും എടുത്തു. പിന്നീട് സൂര്യകുമാര്‍ യാദവാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. 26 പന്തില്‍ നിന്ന് 58 റണ്‍സ് ക്യാപ്റ്റന്‍ എടുത്തു. രണ്ട് സിക്‌സും എട്ട് ഫോറും സൂര്യകുമാര്‍ ഇന്ന് അടിച്ചു.

author-image
Athira Kalarikkal
New Update
india v/s srilanka
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീലങ്ക : ശ്രീലങ്കക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവന്റെ മികവില്‍ ഇന്ത്യക്ക് 20 ഓറല്‍ 213-7 റണ്‍സ് നേടാനായി. യശസ്വി ജയ്‌സ്വാളും ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ പവര്‍ പ്ലേക്ക് ശേഷം ഇരുവരും പുറത്തായത് ഇന്ത്യയുടെ സ്‌കോറിങ് വേഗതകുറച്ചു.

ജയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സും, ഗില്‍ 16 പന്തല്‍ 34 റണ്‍സും എടുത്തു. പിന്നീട് സൂര്യകുമാര്‍ യാദവാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. 26 പന്തില്‍ നിന്ന് 58 റണ്‍സ് ക്യാപ്റ്റന്‍ എടുത്തു. രണ്ട് സിക്‌സും എട്ട് ഫോറും സൂര്യകുമാര്‍ ഇന്ന് അടിച്ചു.

മറുവശത്ത് പന്ത് തുടക്കത്തില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ പാടുപെട്ടു എങ്കിലും അവസാനം റണ്‍ കണ്ടെത്തി. പന്ത് ആകെ 34 പന്തില്‍ നിന്ന് 49 റണ്‍സ് ആണ് എടുത്തത്. ശ്രീലങ്കക്കായി പതിരണ നാലു വിക്കറ്റും മധുശങ്ക,ഹസരംഗ, ഫെര്‍ണാാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇടംനേടാനാകാതെ സഞ്ജു സാംസണ്‍

 ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസണ് ഇടമില്ല. മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇന്ത്യന്‍ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെയും അരങ്ങേറ്റ മത്സരത്തില്‍ പക്ഷേ സഞ്ജുവിന് സ്ഥാനം ഡഗ് ഔട്ടില്‍ തന്നെ. സഞ്ജുവിന് പകരം ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ശിവം ദുബെയ്ക്കും അവസരം ലഭിച്ചില്ല. പകരം സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ച റിയാന്‍ പരാഗ് ടീമിലെത്തി.

 


 

 

sports news india