ഇഷാന് സെഞ്ചറി, സൂര്യയ്ക്ക് അര്‍ധ സെഞ്ചറി

ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരുക്കേറ്റു പുറത്തിരുന്ന ഇഷാന്‍ കിഷന്‍ ഇന്നു കളിക്കുന്നുണ്ട്.പക്ഷേ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും ടീമിലുണ്ട്.

author-image
Biju
Updated On
New Update
SANJU 1

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു ബാറ്റിങ് വിരുന്നൊരുക്കി ഇന്ത്യന്‍ ടീം. ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ന്യൂസീലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യം. സെഞ്ചറി നേടിയ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഇഷാന്‍ 103 റണ്‍സെടുത്തു പുറത്തായി. 

10 സിക്‌സുകളും ആറു ഫോറുകളുമാണ് ഇഷാന്‍ കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. 28 പന്തുകളില്‍ അര്‍ധ സെഞ്ചറിയിലെത്തിയ ഇഷാന്‍ പിന്നീടുള്ള 14 പന്തുകളിലാണ് 100 തൊട്ടത്. 30 പന്തില്‍ 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്കായി തിളങ്ങി. അഭിഷേക് ശര്‍മ (16 പന്തില്‍ 30), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 42) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

 മലയാളി താരം സഞ്ജു സാംസണ്‍ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകള്‍ നേരിട്ട സഞ്ജു ആറ് റണ്‍സെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ലോക്കി ഫെര്‍ഗൂസനെ കവറിനു മുകളിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവന്‍ ജേക്കബ്‌സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. 9.5 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. 

മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്‌സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ പുറത്തായി മടങ്ങുകയായിരുന്നു. അര്‍ധ സെഞ്ചറി നേടിയ സൂര്യയെ മിച്ചല്‍ സാന്റ്‌നറിന്റെ 15-ാം ഓവറില്‍ ടിം സിഫര്‍ട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. 42 പന്തുകളില്‍നിന്നാണ് ഇഷാന്‍ കിഷന്‍ സെഞ്ചറിയിലെത്തിയത്. സെഞ്ചറി നേടിയതിനു പിന്നാലെ ഇഷാന്‍ പുറത്തായി മടങ്ങി. 

സ്‌കോര്‍ 260 പിന്നിട്ടതിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ വീണു. കൈല്‍ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യന്‍ നിരയില്‍ പുറത്താകാതെനിന്നു. ന്യൂസീലന്‍ഡിനായി ലോക്കിഫെര്‍ഗൂസന്‍ രണ്ടും, ജേക്കബ് ഡഫി, കൈല്‍ ജെയ്മീസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവുംവീഴ്ത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത്ബുമ്ര

ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍- ടിം സീഫാര്‍റ്റ് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ബെവണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, കൈല്‍ ജെയ്മീസന്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ജേക്കബ് ഡഫി.

  • Jan 31, 2026 18:43 IST

    പരുക്കേറ്റു പുറത്തിരുന്ന ഇഷാന്‍ കിഷന്‍ ഇന്നു കളിക്കുന്നുണ്ട്

    തിരുവനന്തപുരം: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ചു. പരുക്കേറ്റു പുറത്തിരുന്ന ഇഷാന്‍ കിഷന്‍ ഇന്നു കളിക്കുന്നുണ്ട്.പക്ഷേ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും ടീമിലുണ്ട്. കഴിഞ്ഞ നാലു കളികളില്‍നിന്ന് 40 റണ്‍സ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ട്വന്റി20 ലോകകപ്പിനു മുന്‍പ് ഫോമിലേക്കു തിരിച്ചെത്താന്‍ സഞ്ജുവിനുള്ള അവസാന അവസരമാണിത്. ന്യൂസീലന്‍ഡ് ടീമില്‍ നാലു മാറ്റങ്ങളുണ്ട്.

    5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യയ്ക്കു പക്ഷേ, വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിലെ 50 റണ്‍സ് തോല്‍വി ആഘാതമായിരുന്നു. ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള അവസാന അങ്കം ജയിക്കാന്‍ 2 ടീമുകളും കച്ചകെട്ടുമ്പോള്‍ ഇന്നു ഗ്രൗണ്ടില്‍ പൊടിപാറുമെന്ന് തീര്‍ച്ച.

    തിരുവനന്തപുരത്താണ് മത്സരമെങ്കിലും വടകരയുടെ 'മണ്ണിലാകും' ഇന്നത്തെ ഇന്ത്യന്യൂസീലന്‍ഡ് മത്സരം. കോഴിക്കോട് വടകരയില്‍ നിന്നു കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ച് പുതുക്കിയ പിച്ച് ബാറ്റര്‍മാര്‍ക്ക് തകര്‍ത്താടാന്‍ പോന്നതാണ്. തിരുവനന്തപുരത്തെ തന്നെ മണ്ണ് ഉപയോഗിച്ച് നിര്‍മിച്ചിരുന്ന ഈ പിച്ചില്‍ മുന്‍പ് രാജ്യാന്തര മത്സരങ്ങള്‍ നടന്നിട്ടുണ്ട്.