മുഷ്താഖ് അലി: നിര്‍ണായക പോരാട്ടത്തില്‍ കേരളം നാളെ ആന്ധ്രക്കെതിരെ

നിലവില്‍ ഇരു ടീമുകളും 16 പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലെയാണെങ്കിലും നാളത്തെ ഇരുടീമിനും ജയം അത്യാവശ്യമാണ്. നാളെ ജയിക്കുന്ന ടീമിന് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാമെങ്കില്‍ തോല്‍ക്കുന്ന ടീം പുറത്താകല്‍ ഭീഷണിയില്‍ നില്‍ക്കേണ്ടിവരും.

author-image
Prana
New Update
kerala cric

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഇയില്‍ നിര്‍ണായക മത്സരത്തില്‍ കേരളം നാളെ ആന്ധ്രയെ നേരിടും. നിലവില്‍ ഇരു ടീമുകളും 16 പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലെയാണെങ്കിലും നാളത്തെ ഇരുടീമിനും ജയം അത്യാവശ്യമാണ്. നാളെ ജയിക്കുന്ന ടീമിന് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാമെങ്കില്‍ തോല്‍ക്കുന്ന ടീം പുറത്താകല്‍ ഭീഷണിയില്‍ നില്‍ക്കേണ്ടിവരും. ഗ്രൂപ്പില്‍ നാളെ അവസാസന മത്സരത്തിനിറങ്ങുന്ന കേരളം നിലവില്‍ അഞ്ചു കളിയില്‍ നാലു ജയവുമായി 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. നാലു കളികളില്‍ നാലും ജയിച്ച് 16 പോയിന്റ് തന്നെയുള്ള ആന്ധ്ര മികച്ച റണ്‍റേറ്റിലാണ് ഒന്നാമതായത്. ഗ്രൂപ്പില്‍ ഒന്നാമതാണെങ്കിലും ആന്ധ്രയ്ക്കും നാളത്തെ കളി നിര്‍ണായകമാണ്. ആന്ധ്രയ്ക്ക് കേരളത്തിന് പുറമെ വ്യാഴാഴ്ച കരുത്തരായ മുംബൈയെയും നേരിടാനുണ്ട്. നാലു കളികളില്‍ മൂന്ന് ജയവും 12 പോയന്റുമായി മൂന്നാമതുള്ള മുംബൈയ്ക്ക് ആന്ധ്രയോട് ഉള്‍പ്പെടെ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാല്‍ ക്വാര്‍ട്ടറിലേക്കു മുന്നേറാം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ക്വാര്‍ട്ടര്‍ യോഗ്യത. 
കേരളത്തിനും ആന്ധ്രക്കും 16 പോയന്റാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ കേരളത്തെ മറികടന്ന് ആന്ധ്ര ഒന്നാം സ്ഥാനത്തെത്തി. നാലു കളിയില്‍ നാലും ജയിച്ച ആന്ധ്രയുടെ നെറ്റ് റണ്‍റേറ്റ് +3.030 ആണ്. കേരളത്തിനാകട്ടെ +1.967 നെറ്റ് റണ്‍റേറ്റാണുള്ളത്. ഇതോടെ നാളെ ഹൈദരാബാദില്‍ നടക്കുന്ന കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. മുംബൈയുടെ നെറ്റ് റണ്‍റേറ്റ് 1.199 ആണ്.
ഡിസംബര്‍ ഒമ്പതിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഡിസംബര്‍ 11ന് ആളൂരിലും ചിന്നസ്വാമി സ്‌റ്റേഡിയത്തിലുമായി മറ്റു രണ്ടുക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 13ന് സെമി ഫൈനല്‍ മത്സരങ്ങളും 15ന് ഫൈനലും നടക്കും.

kerala Syed Mushtaq Ali Trophy T20 tournament