സിംബാബ്‌വെയെ 10 വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 12.4 ഓവറില്‍ 57 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 5.3 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി

author-image
Prana
New Update
sufiyan muqeem

രണ്ടാം ടി20യില്‍ സിംബാബ്‌വെയെ 10 വിക്കറ്റിനു തകര്‍ത്ത് പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 12.4 ഓവറില്‍ 57 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 5.3 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി. 2.4 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയ സുഫിയാന്‍ മുഖീം ആണ് സിംബാബ്‌വെയെ തകര്‍ത്തത്.
അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റുകള്‍ നേടി. 4.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയില്‍ നിന്നാണ് സിംബാബ്‌വെ തകര്‍ന്നടിഞ്ഞത്. ബ്രയാന്‍ ബെന്നറ്റും ടഡിവാന്‍ശേ മരുമണിയും ചേര്‍ന്ന് ആതിഥേയര്‍ക്ക് മികച്ച തുടക്കം നല്‍കി. അബ്ബാസ് അഫ്രീദി മരുമണിയെ മടക്കിയതോടെ സിംബാബ്‌വെയുടെ തകര്‍ച്ചയും തുടങ്ങി.
നായകന്‍ സിക്കന്ദര്‍ റാസ മൂന്ന് റണ്‍സെടുത്താണ് പുറത്തായത്. പാക് നിരയില്‍ ഒമൈര്‍ യൂസഫും സൈം അയൂബും അനായാസം ബാറ്റ് ചെയ്ത് വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ ലക്ഷ്യത്തിലെത്തി. 18 പന്തില്‍ 36 റണ്‍സ് സൈം നേടിയപ്പോള്‍ 15 പന്തില്‍ 22 റണ്‍സ് ഒമൈറും കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ മത്സരത്തിലും പാകിസ്ഥാന്‍ വിജയിച്ചിരുന്നു.

pakistan Zimbabwe t20