സ്പര്‍സിനെ പെനാല്‍ട്ടിയില്‍ പൂട്ടി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ഷൂട്ടൗട്ടില്‍, പിഎസ്ജിയുടെ വിറ്റിഞ്ഞയുടെ ആദ്യ കിക്ക് പാഴായെങ്കിലും, പുതിയ ഗോള്‍കീപ്പര്‍ ലൂക്കാസ് ഷെവലിയര്‍ വാന്‍ ഡി വെനിന്റെ കിക്ക് രക്ഷപ്പെടുത്തി. സ്പര്‍സിനായി മാതിസ് ടെല്ലിനും പിഴച്ചു

author-image
Biju
New Update
PSG

പാരീസ്: നാടകീയമായ മത്സരത്തില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) തങ്ങളുടെ ആദ്യ യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. ഒരു ഫ്രഞ്ച് ക്ലബ്ബിനു ലഭിക്കുന്ന ആദ്യ സൂപ്പര്‍ കപ്പാണിത്.

തോമസ് ഫ്രാങ്കിന്റെ കീഴില്‍ ആദ്യ മത്സരം കളിച്ച സ്പര്‍സ്, മിക്കി വാന്‍ ഡി വെന്‍ (39'), ക്രിസ്റ്റ്യന്‍ റൊമേറോ (48') എന്നിവരുടെ ഗോളുകളില്‍ 2-0-ന് മുന്നിലെത്തിയിരുന്നു. എന്നാല്‍, പകരക്കാരായി ഇറങ്ങിയ ലീ കാങ്-ഇന്‍ (85'), ഗോണ്‍സാലോ റാമോസ് (90+4') എന്നിവര്‍ നേടിയ ഗോളുകള്‍ പിഎസ്ജിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നയിക്കുകയും ചെയ്തു.

ഷൂട്ടൗട്ടില്‍, പിഎസ്ജിയുടെ വിറ്റിഞ്ഞയുടെ ആദ്യ കിക്ക് പാഴായെങ്കിലും, പുതിയ ഗോള്‍കീപ്പര്‍ ലൂക്കാസ് ഷെവലിയര്‍ വാന്‍ ഡി വെനിന്റെ കിക്ക് രക്ഷപ്പെടുത്തി. സ്പര്‍സിനായി മാതിസ് ടെല്ലിനും പിഴച്ചു. പിഎസ്ജിക്കായി റാമോസ്, ഉസ്മാന്‍ ഡെംബെലെ, ലീ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, നുനോ മെന്‍ഡസ് വിജയഗോള്‍ നേടി. സ്പര്‍സിനുവേണ്ടി ഡൊമിനിക് സോളാങ്കെ, റോഡ്രിഗോ ബെന്റന്‍കൂര്‍, പെഡ്രോ പോറോ എന്നിവര്‍ ഗോളുകള്‍ നേടി.

2025-ല്‍ പിഎസ്ജിയുടെ അഞ്ചാമത്തെ കിരീടമാണിത്. ലൂയിസ് എന്റിക്വയുടെ ടീമിന് ഇത് മികച്ച തുടക്കമാണ്. ഞായറാഴ്ച നാന്റസിനെതിരെ എവേ മത്സരത്തില്‍ പിഎസ്ജി ലീഗ് 1 സീസണ്‍ ആരംഭിക്കും. ശനിയാഴ്ച ബേണ്‍ലിയെ നേരിട്ടാണ് സ്പര്‍സ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത്.

psg