കന്നിക്കിരീടം ചൂടി പിഎസ്ജി; ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു

ചാമ്പ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തോല്‍പ്പിച്ചു . ലീഗ് ചരിത്രത്തില്‍ പിഎസ്ജിയുടെ ആദ്യകിരീടമാണ്.

author-image
Aswathy
New Update
Champians

ചാമ്പ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തോല്‍പ്പിച്ചു . ലീഗ് ചരിത്രത്തില്‍ പിഎസ്ജിയുടെ ആദ്യകിരീടമാണ്.

ഫൈനലില്‍ പിഎസ്ജിക്കായി ഡിസൈര്‍ ഡൗ ഇരട്ടഗോള്‍ നേടി. അഷറഫ് ഹക്കിമിയും (12) സ്‌കോര്‍ചെയ്തു. ക്വിച്ച ഖ്വാരസ്‌കേലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പിഎസ്ജിയുടെ മറ്റ് സ്‌കോറര്‍മാര്‍. കളിയില്‍ ആധിപത്യംപുലര്‍ത്തിയതും കൂടുതല്‍ ആക്രമണം സംഘടിപ്പിച്ചതും പിഎസ്ജി ആയിരുന്നു.

2011-ല്‍ ഖത്തര്‍ സ്‌പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് ക്ലബ്ബിനെ സ്വന്തമാക്കിയശേഷം നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ലോക ഫുട്ബോളിലെ വമ്പന്‍താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയവര്‍ ഒരുമിച്ചുകളിച്ചിട്ടും നേടാന്‍കഴിയാതെപോയ കിരീടമാണ് സ്വന്തമായത്. സ്പാനിഷ് പരിശീലകന്‍ ലൂയി എന്റീക്കെയുടെ കീഴില്‍ ഒത്തൊരുമയോടെ കളിക്കാന്‍കഴിഞ്ഞത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

psg club champions league