/kalakaumudi/media/media_files/REfAh8PSifTZgK8PCE7A.webp)
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ അനിഷേധ്യനായ രാജകുമാരൻ റാഫേൽ നദാൽ ഒന്നാം റൗണ്ടിൽ, ജർമനിയുടെ നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെതിരായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി ഏറ്റുവാങ്ങി. ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ചരിത്രത്തിൽ, ഏറ്റവുമധികം കിരീടവിജയങ്ങൾ നേടിയിട്ടുള്ള നദാൽ ആദ്യ റൗണ്ടിൽ തോൽക്കുന്നത് ഇതാദ്യം. സ്കോർ: 6-3 7-6 (5) 6-3.
ഒരു പക്ഷെ ഫ്രഞ്ച് ഓപ്പണിൽ ഇത് നദാലിന്റെ അവസാന മത്സരം ആയിരുന്നിരിക്കാം. മത്സരത്തിനു മുൻപ് തന്നെ യാത്രയയപ്പു ചടങ്ങുകൾ സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും, അത് നദാൽ വിലക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഏതു നിമിഷവും മടങ്ങിവരാൻ കെൽപ്പുള്ള നദാലിന്റെ കളികാണാൻ നിരവധി ടെന്നീസ് പ്രേമികളും ഗാലറിയിൽ ഒത്തുകൂടിയിരുന്നു. അവർക്കൊപ്പം നദാലിനെ ഇതിനു മുൻപ് പരാജയപ്പടുത്തിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് അടക്കമുള്ള നിരവധി പ്രമുഖരും ഉണ്ടായിരുന്നു.
റൊളാങ് ഗാരോസിൽ നദാലിനെ തോൽപ്പിച്ചത് മൂന്നേ മൂന്ന് കളിക്കാരാണ്. അവരിലൊളായി ഇപ്പോൾ സ്വരേവും. ബാക്കിയുള്ള രണ്ടുപേര് നൊവാക് ജോക്കോവിച്ച്, റോബിൻ സോഡർലിങ് എന്നിവരാണ്. ടെന്നീസ് പ്രേമികളുടെ പ്രതീക്ഷകളെ പാടെ മായിച്ചു കളയുന്ന കാഴ്ചക്കായിരുന്നു കഴിഞ്ഞ ദിവസം ഗാലറിയിലുള്ളവർ സാക്ഷ്യം വഹിച്ചത്.