മണിപ്പുര്‍ ബാറ്റര്‍ക്കെതിരെ ഔട്ട് നല്‍കി അംപയര്‍, രഞ്ജിയില്‍ അപൂര്‍വ പുറത്താകല്‍

ബാറ്റുകൊണ്ടോ ശരീരഭാഗം കൊണ്ടോ ഒന്നിലധികം തവണ പന്ത് 'ഹിറ്റ്' ചെയ്താല്‍ ബാറ്റര്‍ ഔട്ടായതായി വിധിക്കണമെന്നാണ് എംസിസി നിയമം

author-image
Biju
New Update
renji

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ അപൂര്‍വ പുറത്താകലിന് ഇരയായി മണിപ്പുര്‍ ബാറ്റര്‍ ലമാബാം സിങ്. മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ട് 2 തവണ പന്തില്‍ തൊട്ടതിനാണ് അംപയര്‍ ഔട്ട് വിളിച്ചത്. മേഘാലയ ബോളര്‍ ആര്യന്‍ ബോറയുടെ പന്ത് ലമാബാം ഡിഫന്‍ഡ് ചെയ്‌തെങ്കിലും തുടര്‍ന്ന് പന്ത് സ്റ്റംപിന് നേര്‍ക്ക് ഉരുണ്ടു നീങ്ങി. ഈ സമയം ലമാബാം സിങ് ബാറ്റുകൊണ്ട് പന്തിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. 

ബാറ്റുകൊണ്ടോ ശരീരഭാഗം കൊണ്ടോ ഒന്നിലധികം തവണ പന്ത് 'ഹിറ്റ്' ചെയ്താല്‍ ബാറ്റര്‍ ഔട്ടായതായി വിധിക്കണമെന്നാണ് എംസിസി നിയമം. എന്നാല്‍ വിക്കറ്റ് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം തവണ പന്തില്‍ വീണ്ടും 'ടച്ച്' ചെയ്യുന്നതെങ്കില്‍ ഔട്ട് അനുവദിക്കേണ്ടതില്ലെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതോടെ അംപയറുടെ തീരുമാനം വിവാദത്തിലായി.

മുന്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനം ശരിയായില്ലെന്ന് പ്രതികരിച്ചു. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ചതിനു പിന്നാലെ ലമാബാം ഗ്രൗണ്ട് വിട്ടുപോയിരുന്നു. മണിപ്പുര്‍ ടീമിലാരും അംപയറുടെ തീരുമാനത്തെ ചാല?ഞ്ച് ചെയ്തതുമില്ല.   രഞ്ജി ട്രോഫി ചരിത്രത്തില്‍ അഞ്ചാം തവണയാണ് സമാനരീതിയില്‍ ബാറ്റര്‍ പുറത്താകുന്നത്.