ശ്രീലങ്കയില്‍ ആദ്യ ടി20 പരമ്പര നേടി ബംഗ്ലാദേശ്

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പകരക്കാരനായി എത്തിയ മഹിദി ഹസന്റെ മികച്ച ബൗളിങ്ങാണ് ഇതിന് കാരണം. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മഹിദി നാല് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി.

author-image
Biju
New Update
bengla

കൊളംബോ:  ശ്രീലങ്കയ്ക്കെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ബംഗ്ലാദേശ് ചരിത്രപരമായ ടി20 പര വിജയം സ്വന്തമാക്കി. ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷം, ലിറ്റണ്‍ ദാസ് നയിച്ച ടീം. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം നേടി, 2-1 ന് പരമ്പര സ്വന്തമാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് അവര്‍ ശ്രീലങ്കയില്‍ ഒരു പരമ്പര നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പകരക്കാരനായി എത്തിയ മഹിദി ഹസന്റെ മികച്ച ബൗളിങ്ങാണ് ഇതിന് കാരണം. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മഹിദി നാല് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി. പതും നിസ്സംങ്ക, കുശാല്‍ പെരേര, ദിനേശ് ചണ്ടിമാല്‍, ക്യാപ്റ്റന്‍ ചരിത് അസലങ്ക എന്നിവരുടെ വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. പതും നിസ്സംങ്കയുടെ 46 റണ്‍സാണ് ടോപ് ഓര്‍ഡറില്‍ നിന്ന് വന്ന ഏക മികച്ച പ്രകടനം. അവസാന ഓവറില്‍ ദാസുന്‍ ഷനക നേടിയ 22 റണ്‍സ് ശ്രീലങ്കയുടെ സ്‌കോര്‍ 132/7ല്‍ എത്തിച്ചു.

മറുപടി ബാറ്റിങ്ങില്‍, പര്‍വേസ് ഹൊസൈന്‍ എമോണ്‍ പെട്ടെന്ന് പുറത്തായെങ്കിലും, തന്‍സിദ് ഹസന്‍ തമിം, ലിട്ടണ്‍ ദാസ് എന്നിവര്‍ രണ്ടാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ലിട്ടണ്‍ പുറത്തായതിന് ശേഷം, തന്‍സിദ് തമിം 47 പന്തില്‍ 73 റണ്‍സ് നേടി, ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. ആറ് സിക്‌സറുകള്‍ ഉള്‍പ്പെടെയായിരുന്നു തന്‍സിദിന്റെ ഇന്നിങ്സ്. ടൗഹിദ് ഹൃദോയ് 27 റണ്‍സ് നേടി, ബംഗ്ലാദേശ് 3 ഓവര്‍ ബാക്കി നില്‍ക്കെ വിജയം ഉറപ്പാക്കി.

bangladesh vs srilanka