പതിനാലാം വയസിൽ നൂറാം സെഞ്ചുറി അടിച്ചു വൈഭവ് സൂര്യ വംശി, ഇവൻ ക്രിക്കറ്റിൽ പുലി കുട്ടി

ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റ് പുറത്തായതിനെത്തുടർന്നാണ് കഴിഞ്ഞ 19-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ കളിയിൽ സൂര്യവംശി ഓപ്പണറായി അരങ്ങേറ്റം കുറിക്കുന്നത്.

author-image
Anitha
New Update
sfmskkl

സച്ചിന് ശേഷം ഇന്ത്യയിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ബാറ്റാണ് വൈഭവ് സൂര്യ വംശിയുടേത്. ഇന്നലെ വരെ വിരാടും സഞ്ജുവും പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് എങ്കിൽ ഇന്ന് വൈഭവിന്റെ പിന്നാലെയാണ് ഓരോ പത്രങ്ങളും മാധ്യമങ്ങളും. ബിഹാറിൽ ജനിച്ചു വളർന്ന വൈഭവിന്റെ ആദ്യ പരിശീലകൻ അച്ഛൻ തന്നെയായിരുന്നന്നു.

ആദ്യപന്തിൽ സിക്സർ പറത്തിയായിരുന്നു വൈഭവ് സൂര്യവംശിയുടെ ഐപിഎൽ ക്രിക്കറ്റിലെ അരങ്ങേറ്റം. അരങ്ങേറ്റം തന്നെ ചൂട് പിടിച്ചെങ്കിലും ആദ്യ കളിയിൽ അത്ര ശോഭിക്കാൻ ആയില്ല. അന്ന് കരഞ്ഞു കൊണ്ടാണ് വൈഭവ് കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

എന്നാൽ കാലം വിധിച്ചത് മറ്റൊന്നായിരുന്നു.  ആ പതിനാലുകാരന്‍ ഐപിഎല്ലില്‍ ചരിത്രമെഴുതിയിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്‍റെ 18 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍,  നിർണായകമായ കളിയിൽ സൂര്യതേജസ്സോടെയുള്ള സെഞ്ചുറിയിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ രാജസ്ഥാന് പ്രതീക്ഷപകരുന്ന വിജയം നൽകിയാണ് ഇത്തവണ സൂര്യവംശി ക്രീസ് വിട്ടത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റ് പുറത്തായതിനെത്തുടർന്നാണ് കഴിഞ്ഞ 19-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ കളിയിൽ സൂര്യവംശി ഓപ്പണറായി അരങ്ങേറ്റം കുറിക്കുന്നത്. നേരിട്ട ആദ്യപന്തിൽ ശാർദുൽ താക്കൂറിനെ എക്സ്ട്രാ കവറിലൂടെ സിക്സർ പറത്തിക്കൊണ്ടായിരുന്നു തുടക്കം. 20 പന്തിൽ 34 റൺസെടുത്ത് ഔട്ടായി. എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റമ്പുചെയ്ത് പുറത്താക്കി. ടീമിനെ വിജയത്തിലേക്കു നയിക്കാൻ അന്ന് സൂര്യവംശിക്ക് കഴിഞ്ഞില്ല. ലഖ്‌നൗ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 178 റൺസിന് പുറത്തായി.

ബിഹാറിനുവേണ്ടി 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റിയത്. 2024 നവംബറിൽ വിജയ്ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി. 14 വർഷവും 23 ദിവസവമുള്ളപ്പോഴാണ് ഇത്തവണ ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിലെ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും േനടി. ഗുജറാത്തിനെതിരേ 35 പന്തിൽ സെഞ്ചുറി കുറിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞയാളായി.

ടൈറ്റൻസ് ഉയർത്തിയ 210 റൺസ് ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങിയ വൈഭവ് 11 സിക്സും ഏഴു ഫോറും ഉൾപ്പെടെയാണ് 101 റൺസിലെത്തിയത്. നേരിട്ട രണ്ടാംപന്തിൽ സിക്സറടിച്ചാണ് തുടങ്ങിയത്. തുടർന്ന് ഓരോ ഓവറിലും ബൗണ്ടറികൾ പറപ്പിച്ചു. 17 പന്തിൽ 50 റൺസിലെത്തിയതോടെ ഈ സീസണിലെ വേഗമേറിയ അർധസെഞ്ചുറിയിലെത്തി. ഐപിഎൽ ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞയാളുമായി. അവിടെയും തീർന്നില്ല. 34 പന്തിൽ 94 റൺസിൽനിൽക്കേ, റാഷിദ് ഖാനെതിരേ സിക്സറടിച്ച് സെഞ്ചുറി തികച്ചതോടെ ജയ്‌പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം കോരിത്തരിച്ചു. വൈഭവ് കളിയിലെ താരവുമായി.

ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പിന്നീടുള്ള സൂര്യവംശിയുടെ വളർച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.

എന്താണ് കഴിഞ്ഞ രാത്രി ഐപിഎല്‍ പ്രേമികള്‍ കണ്ടത് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാം. ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെ സിക്‌സിന് പറത്തിയാണ് വൈഭവ് സൂര്യവന്‍ഷി അക്കൗണ്ട് തുറക്കുന്നത്. ഇഷാന്ത് ശര്‍മ്മ അരങ്ങേറ്റം കുറിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത വൈഭവ് നാലാം ഓവറില്‍ ഇഷാന്തിനെ മൂന്ന് സിക്‌സിനും രണ്ട് ഫോറിനും പറത്തി 28 റണ്‍സടിക്കുന്നു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറിനെതിരെ രണ്ട് സിക്‌സും ഒരു ഫോറും. വൈഭവ് സൂര്യവന്‍ഷി 17 പന്തില്‍ ഫിഫ്റ്റിയിലെത്തിയപ്പോള്‍ രാജസ്ഥാന്‍ പവര്‍പ്ലേയില്‍ 87 റണ്‍സിലെത്തി. അരങ്ങേറ്റം കളിക്കാനെത്തിയ അഫ്ഗാന്‍ താരം കരീം ജനാത്തിനെ 10-ാം ഓവറില്‍ 30 റണ്‍സടിച്ച് സൂര്യവന്‍ഷി 94 റണ്‍സിലേക്കെത്തുന്നു. തൊട്ടടുത്ത ഓവറില്‍ സാക്ഷാല്‍ റാഷിഭ് ഖാനെ സിക്‌സര്‍ പറത്തി വൈഭവ് സൂര്യവന്‍ഷി സെഞ്ചുറി തികച്ചു. ഐപിഎല്ലില്‍ ഒരു മധുരപ്പതിനാലുകാരന്‍റെ മൂന്നക്കം. 

വൈഭവിന് സിക്‌സടിക്കാന്‍ ആരോഗ്യമുണ്ടോ എന്ന് മുമ്പ് ചോദിച്ച പാക് മുന്‍താരം ജുനൈദ് ഖാന്‍ അറിഞ്ഞോ? ആ കൗമാരക്കാരന്‍ അടിച്ചത് 11 സിക്‌സുകളാണ്. ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം. 

 

ipl vaibhav suryavanshi