വിരാട് കോലിക്കും ഫിൽ സാൾട്ടിനും അർധ സെഞ്ച്വറി

കൊല്‍ക്കത്ത ബാറ്റിങ് തുടങ്ങിയത് പതര്‍ച്ചയോടെയായിരുന്നെങ്കിലും പിന്നീട് നില വീണ്ടെടുക്കുകയായിരുന്നു. പത്താം ഓവറില്‍ നൂറ് കടന്നെങ്കിലും മൂന്ന് വിക്കറ്റുകള്‍ അതിനകം നഷ്ടമായിരുന്നു

author-image
Prana
New Update
Virat Ko

കൊല്‍ക്കത്ത: ടാറ്റാ ഐപിഎല്‍ 18-ാം സീസണിലെ ആദ്യമത്സരത്തില്‍ റോയല്‍ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 174 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 14.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ആര്‍സിബി നേടിയത്.
വിരാട് കോലിയും ഫില്‍ സാള്‍ട്ടും അര്‍ധശതകം നേടി. നാല് ഫോറും മൂന്ന് സിക്‌സറുകളുമായി 30 പന്തുകളിലാണ് കോലി അര്‍ധ ശതകം നേടിയത്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമുള്‍പ്പെടെയാണ് സാള്‍ട്ടിന്റെ 50 റണ്‍സ് നേട്ടം. വിരാട് കോലിയും ക്യാപ്റ്റന്‍ രജത് പാട്ടിദാറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
കൊല്‍ക്കത്ത ബാറ്റിങ് തുടങ്ങിയത് പതര്‍ച്ചയോടെയായിരുന്നെങ്കിലും പിന്നീട് നില വീണ്ടെടുക്കുകയായിരുന്നു. പത്താം ഓവറില്‍ നൂറ് കടന്നെങ്കിലും മൂന്ന് വിക്കറ്റുകള്‍ അതിനകം നഷ്ടമായിരുന്നു. അജിങ്ക്യ രഹാനെ-സുനില്‍ നരെയ്ന്‍ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്. രഹാനെ അര്‍ധസെഞ്ച്വറി നേടി.
അഞ്ചാം പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (4) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ജോഷ് ഹേസല്‍ വുഡാണ് ഡി കോക്കിന്റെ വിക്കറ്റ് വീഴ്ത്തിയത്. സുനില്‍ നരെയ്ന്‍ (44), അജങ്ക്യ രഹാനെ (56), വെങ്കടേഷ് അയ്യര്‍ (6), അക്രിഷ് രഘുവംശി (30), റിങ്കു സിങ് (12), ആന്ദ്രെ റസല്‍ (4), ഹര്‍ഷിത് റാണ (5) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്
31 പന്തില്‍ 56 റണ്‍സാണ് അജിങ്ക്യ രഹാനെ നേടിയത്. ആറ് ഫോറുകളും നാല് സിക്‌സറുകളുമാണ് രഹാനെ അടിച്ചുകൂട്ടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ റാസിഖ് സലാമിന്റെ കൈകളിലൂടെയാണ് രഹാനെ പുറത്തായത്.

 

Virat Kohli