സിന്നറിനെതിരെ രണ്ടു സെറ്റുകളില്‍ ലീഡ് ചെയ്ത ശേഷം പരുക്കേറ്റ് പിന്‍മാറി ബള്‍ഗേറിയന്‍ താരം

വിംബിള്‍ഡണ്‍  പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിക്കാരന്‍ സിന്നറിനെതിരെ ആദ്യ രണ്ടു സെറ്റുകളും നേടി (6-3, 7-5), മൂന്നാം സെറ്റില്‍ 2-2ന് ഒപ്പം നില്‍ക്കെ പരുക്ക് ദിമിത്രോവിനെ പിന്നോട്ടുവലിച്ചു.

author-image
Jayakrishnan R
New Update
dimitrov

dimitrov

ലണ്ടന്‍:  ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റര്‍ കോര്‍ട്ടില്‍ തിങ്കളാഴ്ച രാത്രി ടെന്നിസ് ആരാധകര്‍ കാത്തിരുന്നത് ടോപ് സീഡ് യാനിക് സിന്നറുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിനു സാക്ഷ്യം വഹിക്കാനായിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ അവര്‍ കയ്യടിച്ചതും കണ്ണീരണിഞ്ഞതും ബള്‍ഗേറിയയില്‍ നിന്നുള്ള ഒരു മുപ്പത്തിനാലുകാരനു വേണ്ടിയായിരുന്നു; ഗ്രിഗോര്‍ ദിമിത്രോവ്!

 വിംബിള്‍ഡണ്‍  പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിക്കാരന്‍ സിന്നറിനെതിരെ ആദ്യ രണ്ടു സെറ്റുകളും നേടി (6-3, 7-5), മൂന്നാം സെറ്റില്‍ 2-2ന് ഒപ്പം നില്‍ക്കെ പരുക്ക് ദിമിത്രോവിനെ പിന്നോട്ടുവലിച്ചു. വലതുകൈ ഉയര്‍ത്താന്‍ പോലും സാധിക്കാതെ വന്നതോടെ ദിമിത്രോവ് മത്സരത്തില്‍ നിന്നു പിന്‍മാറി.

സിന്നറുടെ പവര്‍ ഗെയിമിനെ ബേസ്ലൈന്‍ ടാക്ടിക്‌സിലൂടെ പ്രതിരോധിച്ച ദിമിത്രോവ് ആദ്യ സെറ്റ് ആധികാരികമായിത്തന്നെ സ്വന്തമാക്കി (6-3).രണ്ടാം സെറ്റില്‍ സിന്നര്‍ അല്‍പംകൂടി ആക്രമിച്ചു കളിച്ചു. ഇരുവരും 5-5ന് ഒപ്പമെത്തിയെങ്കിലും 7-5ന് ദിമിത്രോവ് സെറ്റ് സ്വന്തമാക്കി.

എന്നാല്‍, മൂന്നാം സെറ്റില്‍ സ്‌കോര്‍ 2-2ല്‍ നില്‍ക്കെ പരുക്കിന്റെ പിടിയിലായ ദിമിത്രോവ് മത്സരത്തില്‍നിന്നു പിന്‍മാറി. മത്സരത്തിനിടെ പരുക്കേറ്റ സിന്നറും വൈദ്യസഹായം തേടിയിരുന്നു. പുരുഷന്‍മാരില്‍ യുഎസിന്റെ ടെയ്ലര്‍ ഫ്രിറ്റ്‌സും വനിതകളില്‍ ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയും സെമിയിലെത്തി.

sports wimbledon