വിംബിള്‍ഡണ്‍ പുരുഷ ചാമ്പ്യനെ ഇന്നറിയാം; യാനിക് സിന്നര്‍-കാര്‍ലോസ് അല്‍കാരസ് കിരീടപ്പോരാട്ടം ഇന്ന്

അല്‍കാരസ് ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോള്‍  ആദ്യ കിരീടമുയര്‍ത്താന്‍ സിന്നര്‍. ഏഴ് തവണ ചാമ്പ്യനായ നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്നറുടെ ഫൈനല്‍ പ്രവേശം.

author-image
Jayakrishnan R
New Update
final

final

ലണ്ടന്‍:വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ചാമ്പ്യനെ ഇന്നറിയാം. കിരീടപ്പോരാട്ടത്തില്‍ യാനിക് സിന്നറും കാര്‍ലോസ് അല്‍കാരസും ഏറ്റുമുട്ടും. വിംബിള്‍ഡണ്‍ കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവും നേര്‍ക്കുനേര്‍. 

അല്‍കാരസ് ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോള്‍  ആദ്യ കിരീടമുയര്‍ത്താന്‍ സിന്നര്‍. ഏഴ് തവണ ചാമ്പ്യനായ നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്നറുടെ ഫൈനല്‍ പ്രവേശം.


അല്‍കാരസ് സെമിയില്‍ ടൈലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ചത് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്ലാം ഫൈനലിലാണ് സിന്നറും അല്‍കാരസും നേര്‍ക്കുനേര്‍ വരുന്നത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടപോരാട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടുകയാണ് സിന്നറുടെ ലക്ഷ്യം. ആദ്യരണ്ട് സെറ്റ് നേടിയിട്ടും അല്‍കാരസിന്റെ കരുത്തിനെ  ഇറ്റാലിയന്‍ താരത്തിന് അതിജീവിക്കാനായില്ല.

ഇക്കുറി ഒറ്റ സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് സിന്നര്‍ കിരീടപ്പോരിന് ഇറങ്ങുന്നത്. പക്ഷേ പ്രധാന ഫൈനലുകളില്‍ തോറ്റിട്ടില്ലെന്ന അല്‍കാരസിന്റെ വെല്ലുവിളി മറികടക്കുക സിന്നറിന് എളുപ്പമാവില്ല.

 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസിന്റെ സര്‍വില്‍ മൂന്ന് മാച്ച് പോയന്റുകളുണ്ടായിട്ടും സിന്നര്‍ക്ക് അടിയറവ് പറയേണ്ടിവന്നിരുന്നു. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ അല്‍ക്കാരസ് എട്ട് വിജയങ്ങളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ സിന്നറുടെ പേരില്‍ നാലു ജയങ്ങളാണുള്ളത്. അല്‍കാരസിനെതിരെ സിന്നര്‍ അവസാനം ജയിച്ചതാകട്ടെ രണ്ട് വര്‍ഷം മുമ്പും. എന്നാല്‍ പുല്‍ക്കോര്‍ട്ടില്‍ അവസാനം കണ്ടുമുട്ടിയപ്പോള്‍ ജയം സിന്നര്‍ക്കൊപ്പമായിരുന്നു. 2022ലെ വിംബിള്‍ഡണ്‍ നാലാം റൗണ്ടിലായിരുന്നു ഇത്.

sports wimbledon