എഐ ഗവേഷകരെ ഒപ്പംകൂട്ടാന്‍ സക്കര്‍ബര്‍ഗിന്റെ 'ദ ലിസ്റ്റ്'

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓപ്പണ്‍എഐ, ലണ്ടന്‍ ആസ്ഥാനമായുള്ള ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് തുടങ്ങിയ പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ദി ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

author-image
Biju
New Update
sukerburg

വാഷിങ്ടണ്‍: മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി സൂപ്പര്‍ഇന്റലിജന്‍സ് ലാബ് നിര്‍മ്മിക്കാനുള്ള ദൗത്യത്തിലാണ്. ഈ പ്രോജക്റ്റിലേക്കുള്ള റിക്രൂട്ട്മെന്റുകള്‍ അദേഹം നേരിട്ടുതന്നെയാണ് നയിക്കുന്നത്. മെറ്റയുടെ വിപ്ലവകരമായ സംരംഭങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന എഐ ഗവേഷകരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന 'ദി ലിസ്റ്റ്' എന്ന തന്ത്രപരമായ രേഖ ഉപയോഗിച്ചാണ് സക്കര്‍ബര്‍ഗിന്റെ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടികയിലുള്ള മിക്ക പേരുകളും യുസി ബെര്‍ക്ക്ലി, കാര്‍ണഗീ മെലോണ്‍ തുടങ്ങിയ മികച്ച സര്‍വകലാശാലകളില്‍ നിന്ന് പിഎച്ച്ഡി നേടിയവരാണെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓപ്പണ്‍എഐ, ലണ്ടന്‍ ആസ്ഥാനമായുള്ള ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് തുടങ്ങിയ പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ദി ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. 20, 30 വയസ് പ്രായമുള്ള ഗവേഷകരാണ് ഈ പട്ടികയില്‍ അധികവും. വളരെ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടേഷണല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഉള്‍പ്പടെയുള്ള ഉദ്യോഗാര്‍ഥികളെയാണ് സക്കര്‍ബര്‍ഗ് പരിഗണിക്കുന്നത്.

'റിക്രൂട്ടിംഗ് പാര്‍ട്ടി' എന്ന ഗ്രൂപ്പ് ചാറ്റ് വഴി സാങ്കേതിക ഗവേഷണ പ്രബന്ധങ്ങള്‍ പഠിക്കുകയും രണ്ട് മുതിര്‍ന്ന മെറ്റാ എക്‌സിക്യൂട്ടീവുകളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്ന നിയമന പ്രക്രിയയില്‍ മാര്‍ക് സക്കര്‍ബര്‍ഗ് നേരിട്ട് പങ്കാളിയാണ്. റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ഇമെയില്‍, ടെക്സ്റ്റ് അല്ലെങ്കില്‍ വാട്സ്ആപ്പ് വഴി ബന്ധപ്പെടും. എഐയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ആളുകളിലാണ് പ്രധാന ശ്രദ്ധ.
ഞലഹമലേറ അൃശേരഹലെ

റിക്രൂട്ട്‌മെന്റിനായി മെറ്റ ഡസന്‍ കണക്കിന് ഓപ്പണ്‍എഐ ഗവേഷകരെ ബന്ധപ്പെട്ടുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എഐ പ്രതിഭകള്‍ക്കായുള്ള മത്സരം കൂടുതല്‍ ശക്തമാക്കി. സക്കര്‍ബര്‍ഗിന്റെ സൂപ്പര്‍ഇന്റലിജന്‍സ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത് സ്‌കെയില്‍ എഐയുടെ സ്ഥാപകനായ അലക്സാണ്ടര്‍ വാങാണ്. അദ്ദേഹത്തിന് സക്കര്‍ബര്‍ഗിന്റെ പദ്ധതിയില്‍ പ്രധാന പങ്കാളിത്തമുണ്ട്.

അതേസമയം, മെറ്റയുടെ ആക്രമണാത്മകമായ റിക്രൂട്ട്മെന്റ് തന്ത്രം കണക്കിലെടുത്ത്, ഓപ്പണ്‍എഐ അതിന്റെ ശമ്പള ഘടനയില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാര്‍ക് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശങ്ങളെ എതിര്‍ക്കണമെന്ന് ജീവനക്കാരോട് അഭ്യര്‍ഥിച്ച് ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ട് ഓപ്പണ്‍എഐയുടെ സിടിഒ. തന്റെ പുതിയ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ പാക്കേജുകള്‍ സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ ആരും അത് സ്വീകരിച്ചില്ലെന്നും ഓപ്പണ്‍എഐയുടെ മുന്‍ സിടിഒ മീര മുരാതി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

mark zuckerberg