ഗസ: വിട്ടയക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ നല്‍കി ഹമാസ്

കഴിഞ്ഞദിവസം ഹമാസ് പ്രതിനിധി സംഘം ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തില്‍ ഈജിപ്തിലെത്തി ആദ്യഘട്ടത്തില്‍ വിട്ടയക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുടെയും പേരുകളാണ് ഇതിലുള്ളത്.

author-image
Prana
New Update
th

ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ആദ്യഘട്ടത്തില്‍ വിട്ടയക്കേണ്ട ബന്ദികളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ഖത്തര്‍ പത്രമായ അല്‍ അറബി അല്‍ ജദീദാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞദിവസം ഹമാസ് പ്രതിനിധി സംഘം ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തില്‍ ഈജിപ്തിലെത്തി ആദ്യഘട്ടത്തില്‍ വിട്ടയക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുടെയും പേരുകളാണ് ഇതിലുള്ളത്. കൂടാതെ മുമ്പ് ഉള്‍പ്പെടുത്താത്ത നാല് അമേരിക്കന്‍ പൗരന്‍മാരും ഇതിലുണ്ട്. ഇസ്രായേല്‍-അമേരിക്കന്‍ പൗരത്വമുള്ള ഏഴ് ബന്ദികളാണ് ഹമാസിന്റെ കൈവശമുള്ളത്. എന്നാല്‍, ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്.ബന്ദികള്‍ക്ക് പകരം മോചിപ്പിക്കേണ്ട ഫലസ്തീന്‍ തടവുകാരുടെ പട്ടികയും ഈജിപ്തിന് മുമ്പാകെ ഹമാസ് നല്‍കിയിട്ടുണ്ട്. ഈ പട്ടിക ഇസ്രായേല്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ചര്‍ച്ചക്കായി ഇസ്രായേല്‍ പ്രതിനിധി സംഘം തിങ്കളാഴ്ച ഈജിപ്തിലെത്തും.
ആരെയെല്ലാം വിട്ടയക്കുമെന്നത് ചര്‍ച്ചയില്‍ പുരോഗതിയുള്ളതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തല്‍. നേരത്തെ വെടിനിര്‍ത്തല്‍, കരാര്‍ നിലനിര്‍ത്തുക എന്നിവയിലായിരുന്നു ചര്‍ച്ചകളുണ്ടായിരുന്നത്. അമേരിക്ക, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍. 

 

gaza