ജന്മനാട്ടിലേക്ക് ഒഴുകിയെത്തി ഗസ നിവാസികള്‍

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ കുറഞ്ഞത് 47,306 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 111,483 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

author-image
Prana
New Update
gaza

വടക്കന്‍ ഗസ്സയിലേക്കുള്ള നെറ്റ്സരീം ഇടനാഴി തുറന്നതോടെ ലക്ഷക്കണക്കിന് പലസ്തീനികളാണ് വടക്കന്‍ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത്. ഇടനാഴി തുറക്കുന്നതും കാത്ത് രണ്ടുദിവസമായി പതിനായിരങ്ങള്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ശനിയാഴ്ച മുതല്‍ ഇടനാഴി തുറക്കേണ്ടതായിരുന്നു. എന്നാല്‍ അനുമതി നല്‍കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഇസ്രയേല്‍.വനിതാ ബന്ദി അര്‍ബേല്‍ യഹൂദിനെ കൈമാറും വരെ വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കില്ലെന്നായിരുന്നു ഇസ്രയേലിന്റെ നിലപാട്.  അര്‍ബേല്‍ യഹൂദ് ജീവനോടെയുണ്ടെന്നും ശനിയാഴ്ച അവരെ കൈമാറാമെന്നും ഇസ്ലാമിക് ജിഹാദ് അറിയിച്ചതു. എന്നാല്‍  അതുവരെ വരെ കാത്തിരിക്കാനാവില്ലെന്ന് ഇസ്റാഈല്‍ വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.ഇടനാഴി തുറക്കാനായി ഇരു വിഭാഗവുമായി മധ്യസ്ഥ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരാര്‍ അട്ടിമറിക്കാനുള്ള ഇസ്റാഈല്‍ നീക്കം മാത്രമാണ് പുതിയ വിവാദത്തിന് പിന്നിലെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. അര്‍ബേല്‍ യഹൂദിന്റെ കൈമാറ്റത്തിന് ഹമാസ് വഴങ്ങിയ വിവരം ഖത്തര്‍ ആണ് അറിയിച്ചത്.
2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ കുറഞ്ഞത് 47,306 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 111,483 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

 

gaza