ഇസ്രായേല്‍ സഹായങ്ങള്‍ തടഞ്ഞു: ഗാസ 'ഭൂമിയില്‍ ഏറ്റവും വിശക്കുന്ന സ്ഥലം';യുഎന്‍

അവരുടെ മെഡിക്കല്‍ സൗകര്യങ്ങളില്‍ പകുതിയും ഇന്ധനത്തിന്റെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ അഭാവം മൂലം പ്രവര്‍ത്തിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

author-image
Sneha SB
New Update
GAZA

ബെര്‍ലിന്‍:ഗാസയിലേക്കുളള സഹായങ്ങള്‍ ഇസ്രായേല്‍ തടയുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ് (OCHA) പറഞ്ഞു. ഗാസയെ'ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.സ്ഥലത്തേക്ക് കഴിക്കാന്‍ പാകം ചെയ്ത ഭക്ഷണമൊന്നും എത്തുന്നില്ല.

900 സഹായ ട്രക്കുകളില്‍ 600 എണ്ണത്തിന് മാത്രമേ ഗാസയുമായുള്ള ഇസ്രായേലിന്റെ അതിര്‍ത്തിയിലേക്ക് എത്താന്‍ അനുമതിയുള്ളൂവെന്നും അവിടെ നിന്ന് സുരക്ഷാ തടസ്സങ്ങള്‍ കാരണം  മേഖലയിലേക്ക് സുരക്ഷിതമായി സഹായം എത്തിക്കാന്‍ സാധിച്ചില്ലെന്നും വക്താവ് ജെന്‍സ് ലാര്‍ക്ക് പറഞ്ഞു.'ഞങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് മാവ് മാത്രമാണ്,' അദ്ദേഹം വെള്ളിയാഴ്ച ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'അത് കഴിക്കാന്‍ പറ്റില്ല, അത് പാകം ചെയ്യേണ്ടതുണ്ട്... ഗാസയിലെ ജനസംഖ്യയുടെ 100% പേരും ക്ഷാമത്തിന്റെ ഭീഷണിയിലാണ്.'ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റിന്റെ വക്താവ് ടോമാസോ ഡെല്ല ലോംഗ കൂട്ടിച്ചേര്‍ത്തു, മേഖലയിലെ അവരുടെ മെഡിക്കല്‍ സൗകര്യങ്ങളില്‍ പകുതിയും ഇന്ധനത്തിന്റെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ അഭാവം മൂലം പ്രവര്‍ത്തിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

 

 

un gaza