പട്ടിണിദുരിതങ്ങള്‍ക്ക് പുറമേ ഗാസയില്‍ വരള്‍ച്ചയും ശക്തമാകുന്നുവെന്ന് യുനിസെഫ് മുന്നറിയിപ്പു നല്‍കി

ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനു കാത്തുനിന്ന ആയിരങ്ങള്‍ക്കുനേരെ ഇസ്രയേല്‍ ടാങ്കുകള്‍ നടത്തിയ ഷെല്ലിങ്ങില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു

author-image
Biju
New Update
gazarstg

ടെല്‍ അവീവ്: ഗാസയില്‍ കൊടുംപട്ടിണിയിലായ പലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്യുന്നതു തുടരുന്നു. ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനു കാത്തുനിന്ന ആയിരങ്ങള്‍ക്കുനേരെ ഇസ്രയേല്‍ ടാങ്കുകള്‍ നടത്തിയ ഷെല്ലിങ്ങില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. 

രണ്ടാഴ്ചയിലേറെയായി ഭക്ഷണവിതരണകേന്ദ്രങ്ങള്‍ക്കു സമീപമുള്ള വെടിവയ്പുകളില്‍ 300 ല്‍ ഏറെപ്പേരാണു കൊല്ലപ്പെട്ടത്. പട്ടിണിദുരിതങ്ങള്‍ക്ക് പുറമേ ഗാസയില്‍ വരള്‍ച്ചയും ശക്തമാകുന്നുവെന്ന് യുനിസെഫ് മുന്നറിയിപ്പു നല്‍കി. 

ഗാസയിലെ 40% ശുദ്ധജലവിതരണ കേന്ദ്രങ്ങള്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ ദാഹിച്ചുമരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നു യുനിസെഫ് വക്താവ് പറഞ്ഞു.

 

gaza Palestine israel