ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപമുണ്ടായ കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ

യുഎസും ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും (ജിഎച്ച്എഫ്) നടത്തുന്ന റഫയിലെ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.

author-image
Sneha SB
New Update
GAZA ATTACK ON SUNDAY

ഞായറാഴ്ച ഗാസയിലെ  സഹായ വിതരണ കേന്ദ്രത്തിന് സമീപം പലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. സഹായം സ്വീകരിക്കാന്‍ കാത്തുനിന്ന ആളുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണിത്.യുഎസും ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും (ജിഎച്ച്എഫ്) നടത്തുന്ന റഫയിലെ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക്  നേരെ വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.റെഡ് ക്രോസ് തങ്ങളുടെ ആശുപത്രിയില്‍ 179  പേര്‍ക്ക് അത്യാഹിതം സംഭവിച്ചു അതില്‍ 21 പേര്‍ മരിച്ചതായും അറിയിച്ചിട്ടുണ്ട് . എന്നാല്‍ ഈ വാര്‍ത്ത ഇസ്രായേല്‍ സൈന്യം നിഷേധിച്ചു, ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പറഞ്ഞു.ഈ റിപ്പോര്‍ട്ടുകള്‍ 'പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്' എന്നും തങ്ങളുടെ കേന്ദ്രത്തിലോ സമീപത്തോ ആക്രമണമുണ്ടായതിന്റെ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജിഎച്ച്എഫ് പറഞ്ഞു.

'ഇന്നലെ ഗാസയില്‍ സഹായം തേടിയെത്തിയ പലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ എന്നെ അമ്പരപ്പിച്ചു.' എന്ന് യുഎന്‍ തലവന്‍ ഗുട്ടറസ് പറഞ്ഞു.'ഈ സംഭവങ്ങളെക്കുറിച്ച് ഉടനടി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ഉത്തരവാദിത്തപ്പെടുത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു.'അദ്ദേഹം പറഞ്ഞു.

 

un rafah gaza Attack isreal