ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും . 50 ലക്ഷം രൂപ മൂന്നാം സമ്മാനവും, 5 ലക്ഷം, 2 ലക്ഷം, യഥാക്രമം നാലും അഞ്ചും സമ്മാനങ്ങളുമാണ്. 500 രൂപയാണ് അവസാന സമ്മാനം.
തിരുവനന്തപുരത്തുള്ള ഗോര്‍ക്കി ഭവനില്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുക്കുന്നത്. രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്താണ് നിർവഹിക്കുന്നത്.
ഇന്നലെ വൈകിട്ട് നാലു മണി വരെയുള്ള കണക്കനുസരിച്ച് ആകെ 7135938 ലോട്ടറി ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.പാലക്കാട് ജില്ലയിലാണ് ഇത്തവണയും കൂടുതൽ ടിക്കറ്റ് വില്‍പ്പന നടന്നത്. സബ് ഓഫീസുകളടക്കം 1302680 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്.
946260 ടിക്കറ്റുകളുടെ വിൽപ്പനയോടെ തിരുവനന്തപുരവും, 861000 ടിക്കറ്റുകളുടെ വിൽപ്പന നടന്ന തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാണിച്ചു കൊണ്ട് പ്രചരണവും വകുപ്പ് നടത്തുന്നുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വ്യാജ ലോട്ടറിക്കെതിരെ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ഇന്ന് പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.
ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറങ്ങുന്ന പൂജാ ബമ്പറിന്റെ മറ്റൊരു പ്രത്യേകത
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും, നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ബമ്പറിൽ ഉൾപ്പെടുന്നു.
ഡിസംബര്‍ 04-നാണ് പൂജാ ബമ്പർ നറുക്കെടുക്കും. ടിക്കറ്റ് വില 300 രൂപയാണ്