/kalakaumudi/media/post_banners/0879a850cce78e76e48bb130ed956b633e4d8b73aab42c6c9647712acfe7d355.jpg)
മൂഷികരെ ആരാധിക്കുന്ന ക്ഷേത്രം. ഇന്ത്യയിൽ ഓരോ ആരാധനയ്ക്കും പ്രശസ്തി നേടിയ അമ്പലങ്ങളുണ്ട്. രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ദേഷ്‌നോക് കര്‍ണി മാതാ ക്ഷേത്രം എലികളെ ആരാധിക്കുന്നതില്‍ പ്രസിദ്ധമാണ്. ഇരുപതിനായിരത്തോളം വരുന്ന എലികളാണ് ഇവിടുത്തെ ദൈവകിങ്കരന്മാർ. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ദേഷ്‌നോക് സ്ഥിതിചെയ്യുന്നത്. ഒരുപാട് ഉത്സവങ്ങള്‍ക്കും പേരുകേട്ടതാണ് ഈ ചെറുഗ്രാമം.ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും കര്‍ണി മാതാ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.
ഈ എലികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന നഗ്നപാദരായ തീർത്ഥാടകരെ കടിക്കുന്നില്ല. മറിച്ച്, അവർ നിശബ്ദമായി അവരോടൊപ്പം കളിക്കുന്നു, അവരോടൊപ്പം ഭക്ഷണം കഴിക്കുന്നു, അവരുടെ ചുറ്റും ഓടുന്നു, മടിയിലിരിക്കുന്നു - ഇതൊക്കെ ദേവിയുടെ അനുഗ്രഹമായി ഭക്തർ കരുതുന്നു. രസകരമായ ഒരു വസ്തുത, ഈ എലികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും ക്ഷേത്രം വിട്ടുപോകുന്നില്ല എന്നതാണ്. പ്രത്യക്ഷത്തിൽ, ഇന്ത്യയിൽ പ്ലേഗിന്റെ ഏറ്റവും മോശമായ സമയത്ത് പോലും, ദേശ്‌നോക്ക് പട്ടണത്തെ ബാധിച്ചിട്ടില്ല.
പതിനഞ്ചാം നൂറ്റാണ്ടില്‍ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് കര്‍ണിമാതാ ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പുനല്‍കിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തില്‍ അഭയം നല്‍കി. എല്ലാകാലവും ബിക്കാനീറിന്റെ കാവല്‍ക്കാരായി തുടരാന്‍ അവരോട് ദേവി ആവശ്യപ്പെട്ടെന്നുമാണ് ഈ ക്ഷേത്രത്തിന്റെ പ്രചരിക്കുന്ന ഐതിഹ്യം.മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെണ്ണക്കല്ലില്‍ കൊത്തുപണികള്‍ തീര്‍ത്ത തൂണുകള്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ഇപ്പോള്‍ കാല്‍ ലക്ഷത്തിലധികം എലികള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഇവയില്‍ രണ്ടെണ്ണം വെളുത്ത നിറത്തിലുള്ളതാണ്. അപൂര്‍വമായി മാത്രമേ അവയെ കാണാന്‍ കഴിയൂ. വെളുത്ത എലികളെ കാണുകയോ ഇവ, പാദങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ദേവി നിങ്ങളില്‍ തൃപ്തിയടഞ്ഞുവെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രത്തിലെ എലികളെ കൊന്നാല്‍ അതിന് പ്രായശ്ചിത്തമായി സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു എലിയെ ക്ഷേത്രത്തില്‍ നല്‍കുന്നു.