ഹാഷ് ഫ്യൂച്ചര്‍ നാളെ മുതല്‍: വിദഗ്ധരുമായി ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കും അരങ്ങൊരുങ്ങുന്നു

കൊച്ചി: വൈജ്ഞാനിക ഡിജിറ്റല്‍ വളര്‍ച്ചയുടെ അനന്തസാധ്യതകളിലേക്ക് സംസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ ലക്ഷ്യമിട്ട് നാളെ തുടങ്ങുന്ന ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കുപരിയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് വിദഗ്ധരുടെ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ഹാഷ് ഫ്യൂച്ചറിനെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ഭാവി പരിപാടികളായിരിക്കും ചര്‍ച്ചാ വിഷയമാകുന്നത്. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ വിദഗ്ധരാണ് ഹാഷ് ഫ്യൂച്ചറിനെത്തുന്നത്. ഇവരില്‍ ചിലര്‍ വിദേശത്ത് പേരെടുത്ത മലയാളികളാണ്.

author-image
Raji Mejo
New Update
 ഹാഷ് ഫ്യൂച്ചര്‍ നാളെ മുതല്‍: വിദഗ്ധരുമായി ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കും അരങ്ങൊരുങ്ങുന്നു

 

കൊച്ചി: വൈജ്ഞാനിക ഡിജിറ്റല്‍ വളര്‍ച്ചയുടെ അനന്തസാധ്യതകളിലേക്ക് സംസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ ലക്ഷ്യമിട്ട് നാളെ തുടങ്ങുന്ന ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കുപരിയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് വിദഗ്ധരുടെ പ്രത്യേക സമിതികള്‍ രൂപീകരിച്ചു.

ഹാഷ് ഫ്യൂച്ചറിനെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ഭാവി പരിപാടികളായിരിക്കും ചര്‍ച്ചാ വിഷയമാകുന്നത്. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ വിദഗ്ധരാണ് ഹാഷ് ഫ്യൂച്ചറിനെത്തുന്നത്. ഇവരില്‍ ചിലര്‍ വിദേശത്ത് പേരെടുത്ത മലയാളികളാണ്.

ദ്വിദിന ഉച്ചകോടി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ഐടി ഉന്നതാധികാര സമിതി(എച്ച്പിഐസി) ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍, എച്ച്പിഐസി അംഗം വി.കെ.മാത്യൂസ് എന്നിവര്‍ പ്രസംഗിക്കും.

പാനല്‍ ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക സ്വഭാവമാണുള്ളത്. ഇതിനപ്പുറമായി സംസ്ഥാനത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിനാണ് ഹാഷ് ഫ്യുച്ചറില്‍ കളമൊരുങ്ങുന്നത്. എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്നവേഷന്‍ ഓഫീസര്‍ ക്രിസ്റ്റോഫ് മ്യൂളര്‍, അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് ഡേറ്റ ഓഫീസര്‍ നടേഷ് മാണിക്കോത്ത്, ലുഫ്ത്താന്‍സ ഗ്രൂപ്പ് സിഐഒ റോളന്‍ഡ് ഷുള്‍സ്, ഡെല്‍ ഇഎംസിയുടെ ഇന്ത്യാ കൊമേഴ്‌സ്യല്‍ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അലോഹ് ഓഹ്‌റി, വിപ്രോ മുന്‍ സിഇഒയും പ്രേംജി ഇന്‍വെസ്റ്റ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ ടികെ കുര്യന്‍, ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി, ബൈജൂസ് ആപ് സ്ഥാപക സിഇഒ ബൈജു രവീന്ദ്രന്‍, ഓക്‌റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍ തോമസ് സഖറിയ തുടങ്ങിയ വരുമായി പ്രത്യേക സമിതികള്‍ ചര്‍ച്ച നടത്തും.

രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ബിഗ് ഡാറ്റ, ആരോഗ്യം, സുസ്ഥിരത, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതിക വിദ്യ, ബാങ്കിങ്, ധനകാര്യം, റീട്ടെയ്ല്‍, ഗതാഗതം, സഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഭാവിസമീപനങ്ങള്‍ ചര്‍ച്ചാവിഷയമാകും.

സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഭാവി ഡിജിറ്റല്‍ ലോകത്തിലേക്കുള്ള വാതായനമാകും ഹാഷ് ഫ്യൂച്ചര്‍ എന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഹാഷ് ഫ്യൂച്ചറിലൂടെ വിവരസാങ്കേതിക വിദ്യയെ വെറും സേവനമായോ ബിസിനസ് ആയോ കാണുകയല്ല. സാങ്കേതിക വിദ്യയെ മുന്നില്‍നിന്നു നയിക്കുന്നവര്‍ നയരൂപീകരണത്തിനും ഭാവി കര്‍മപദ്ധതി ആവിഷ്‌ക്കരിക്കുന്നതിനുമുള്ള ആശയങ്ങള്‍ ഉച്ചകോടിയിലൂടെ സംഭാവന ചെയ്യുമെന്നും ശിവശങ്കര്‍ പറഞ്ഞു.

150 അംഗങ്ങള്‍ ഉള്‍പ്പെടുന്ന 'ഡിജിറ്റല്‍ അച്ചീവേഴ്‌സ് നെറ്റ്വര്‍ക് ഓഫ് കേരള ഒറിജിന്‍' എന്ന ശൃംഖലയ്ക്ക് ഉച്ചകോടി രൂപം നല്‍കും. ഇതിലെ അംഗങ്ങള്‍ കേരളത്തിന്റെ ഡിജിറ്റല്‍ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാവുകയും വിജ്ഞാനവ്യവസായത്തിന്റെ ആസ്ഥാനമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുകയും ചെയ്യും.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മെക്രോസോഫ്റ്റ് എഐ മേധാവി ജോസഫ് സിറോഷ് എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി സാന്നിധ്യമറിയിക്കും.

നൂതനമായ ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് തിയറ്റര്‍ ഉച്ചകോടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാകും. ഇത് സമ്മേളനവേദിയില്‍ സജ്ജീകരിക്കും. ഡിജിറ്റല്‍ രൂപാന്തരണത്തിലൂടെ കടന്നുപോകുന്ന ആരോഗ്യ, ബാങ്കിങ്, ടെലികോം രംഗത്തെ ആഗോള കമ്പനികളും വ്യത്യസ്തമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും സന്ദര്‍ശകര്‍ക്ക് സമഗ്ര ഡിജിറ്റല്‍ ജീവിതശൈലി അനുഭവം സമ്മാനിക്കും.

പൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കരിച്ച ആദ്യ സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായിരിക്കും ഹാഷ് ഫ്യൂച്ചര്‍. മൊബൈല്‍ അധിഷ്ഠിതമായിരിക്കും സേവനങ്ങളെല്ലാം. തിരിച്ചറിയല്‍ കാര്‍ഡിനുപകരം പ്രവേശനത്തിനും മറ്റും ക്യുആര്‍ കോഡ് ഉപയോഗിക്കും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് അധിഷ്ഠിത കൈസാല എന്ന പ്ലാറ്റ്‌ഫോം വഴി പ്രഭാഷകരുമായി പ്രതിനിധികള്‍ക്ക് ബന്ധപ്പെടാം. സമ്മേളനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ ആപ്പുകളും ക്യുആര്‍ കോഡും ഉപയോഗിച്ചായിരിക്കും ആശയവിനിമയം.

 

Hash Future From Tomorrow: Experts The bureaucracy is also taking part in discussions