'അസ്ഫാക്കെ നിന്റെ ഉള്ളില്‍ ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ല.. കണ്ണടയുന്നതിന് മുമ്പ് അവള്‍ നമ്മെ നോക്കി കാണില്ലേ?'

ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ രോഷം പങ്കുവച്ച് നടന്‍ വിവേക് ഗോപന്‍. ആ പിഞ്ചു പ്രാണനെ അടര്‍ത്തിക്കൊണ്ടുപോയ നിമിഷങ്ങളില്‍ മരണം പോലും മടിച്ച് നിന്നിട്ടുണ്ടാകുമെന്ന് വിവേക് പറയുന്നു.

author-image
Priya
New Update
'അസ്ഫാക്കെ നിന്റെ ഉള്ളില്‍ ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ല.. കണ്ണടയുന്നതിന് മുമ്പ് അവള്‍ നമ്മെ നോക്കി കാണില്ലേ?'

ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ രോഷം പങ്കുവച്ച് നടന്‍ വിവേക് ഗോപന്‍. ആ പിഞ്ചു പ്രാണനെ അടര്‍ത്തിക്കൊണ്ടുപോയ നിമിഷങ്ങളില്‍ മരണം പോലും മടിച്ച് നിന്നിട്ടുണ്ടാകുമെന്ന് വിവേക് പറയുന്നു.

പിഞ്ചുകുഞ്ഞിലും കാമം കണ്ടെത്താന്‍ ശ്രമിച്ചവനെ, കൊന്നുകളഞ്ഞവനെ ഇവന്‍ 'മനുഷ്യനല്ല മൃഗമാണ്' എന്ന് ആരും വിശേഷിപ്പിക്കരുത്. കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാമവെറി പൂണ്ട് പിച്ചിച്ചീന്തി കൊന്നിട്ടില്ലെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിവേക് ഗോപന്റെ കുറിപ്പ്:

രണം പോലും തല്ലൊന്നും മടിച്ച് നിന്നിട്ടുണ്ടാകും.. ആ പിഞ്ചു പ്രാണനെ അടര്‍ത്തിക്കൊണ്ടുപോയ നിമിഷങ്ങളില്‍.. വെറും അഞ്ചു വയസ്സ് മാത്രം..ഈ പിഞ്ചുകുഞ്ഞിലും കാമം കണ്ടെത്താന്‍ ശ്രമിച്ചവനെ കൊന്നുകളഞ്ഞവനെ ഇവന്‍ 'മനുഷ്യനല്ല മൃഗമാണ്' എന്ന് ആരും വിശേഷിപ്പിക്കരുത്..

കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാമവെറി പൂണ്ട് പിച്ചിച്ചീന്തി കൊന്നിട്ടില്ല.. ഇത് നടന്നത് കേരളത്തില്‍ ആയതുകൊണ്ട് മറ്റൊരു ഒറ്റപ്പെട്ട സംഭവമായേക്കാം..

ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയെ ചൂഷണം ചെയ്ത് മധുരം വാങ്ങി നല്‍കി പട്ടാപ്പകല്‍ പിച്ചിച്ചീന്തിയപ്പോള്‍, ജീവനുവേണ്ടി അതേ നിഷ്‌കളങ്കതയോടെ നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോള്‍ അസ്ഫാക്കെ നിന്റെ ഉള്ളില്‍ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ല..

കണ്ണടയുന്നതിന് മുമ്പ് അവള്‍ നാം ഓരോരുത്തരെയും നോക്കി കാണില്ലേ?അവള്‍ ഈ ലോകത്തെ നോക്കി അവസാനമായി ഒന്നുകൂടി പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ?..

ആരോടും പരാതി ഒന്നും പറഞ്ഞിട്ടുണ്ടാകില്ല അവള്‍.. പരിഭവവും ഉണ്ടാകില്ല..എങ്കിലും പറയണം..തുറന്നുപറയണം നാം ഓരോരുത്തരും..തെറ്റ് ചെയ്തവര്‍ നാം തന്നെയാണ്.. ആര്‍ക്കും ഏത് നാട്ടിലും തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അവകാശമുണ്ട്..

പക്ഷേ എല്ലാ കാര്യത്തിലും ഒരു വ്യവസ്ഥ ഉണ്ടാകണം.. ഇതൊക്കെ എത്ര പറഞ്ഞതും കേട്ടതുമാണ്.. ഒന്ന് പറഞ്ഞു അവസാനിപ്പിക്കാം..ഈ സംഭവം ഉണ്ടായ ആലുവയില്‍ തന്നെ അവിടെ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്?അവര്‍ ഏതു നാട്ടില്‍ നിന്നും വരുന്നു?

അവരുടെ മുന്‍കാല ജീവിതം എങ്ങനെയായിരുന്നു?ഇതിലൊന്നും ഭരണകൂടത്തിന് പോലീസിനോ വ്യക്തതയില്ല..കണക്കുമില്ല എല്ലാം ഊഹമാണ്..ഓ മറന്നു..ഇതൊന്നും പറയാന്‍ പാടില്ലല്ലോ.. ക്ഷമിക്കുക.....

വ്യവസ്ഥയോ? കണക്കോ? എന്തിനു? നമ്മള്‍ പ്രബുദ്ധര്‍ അല്ലേ.. വരൂ ഒറ്റപ്പെട്ട സംഭവങ്ങള്‍ അടിക്കടി ഉണ്ടാകുമ്പോള്‍ നമുക്ക് ഹാഷ് ടാഗുകള്‍ നിരത്തി ആശ്വസിക്കാം..

ചാനല്‍ ചര്‍ച്ചകളില്‍ വിധി നിര്‍ണയിക്കാം.. നമുക്ക് ഉറങ്ങാം.. ഉണരുമ്പോള്‍ മറ്റൊരു കുഞ്ഞിന്റെ തേങ്ങല്‍ കാതില്‍ മുഴങ്ങിയേക്കാം.. പുതിയ ഹാഷ്ടാഗുമായി നമുക്ക് വീണ്ടും ഒത്തുകൂടാം..കൂടുതല്‍ ഒന്നും പറയാനില്ല.

vivek gopan