/kalakaumudi/media/post_banners/ace42f78af75ad55d7787b68fbf43745f0987c46490d5293d117731349b18f52.jpg)
ഗാസ: ഗാസയില്‍ ഇസ്രായേല്‍ കരസേനയെ കാത്തിരിക്കുന്നത് നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള ഹമാസ് തുരങ്ക ശൃംഖലയാണ്. പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് മണല്‍ നിറഞ്ഞ 360 ചതുരശ്ര കിലോമീറ്റര്‍ തീരപ്രദേശത്തിനും അതിര്‍ത്തികള്‍ക്കും ഇടയില്‍ ഹമാസിന് വിവിധ തുരങ്കങ്ങള്‍ ഉണ്ട്. ആക്രമണം, കള്ളക്കടത്ത്, സംഭരണം, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നടക്കുന്നത് ഈ തുരങ്കങ്ങള്‍ വഴിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതെസമയം ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണങ്ങള്‍ തുരങ്കത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ചെറിയ നാശനഷ്ടമുണ്ടാക്കിയെന്നും പറയുന്നുണ്ട്.ഈജിപ്തില്‍ നിന്നുള്ള ഹമാസിന്റെ തുരങ്കങ്ങള്‍ സജീവമായി തുടരുന്നതായും സൂചനയുണ്ട്.
ഈജിപ്തിലെ നഗരമായ എല്‍ അരിഷിലെ സുരക്ഷാ സ്രോതസ്സുകളും ഒരു വ്യാപാരിയും പറയുന്നതനുസരിച്ച്, ഈജിപ്തിനും ഗാസയ്ക്കുമിടയില്‍ അടുത്തിടെ വരെ ഇടുങ്ങിയതും ആഴമേറിയതുമായ കള്ളക്കടത്ത് തുരങ്കങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ അവ മന്ദഗതിയിലായതായാണ് വൃത്തങ്ങൾ പറയുന്നത്.
അതെസമയം ഇതിനോട് ഈജിപ്ഷ്യന്‍ അധികൃതര്‍ പ്രതികരിച്ചില്ല. ബുധനാഴ്ച സൂയസിലെ സൈനിക യൂണിറ്റുകള്‍ പരിശോധിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി പറഞ്ഞു, ഈജിപ്ഷ്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്നതാണ് സൈന്യത്തിന്റെ പങ്ക്.
1987-ല്‍ ഗാസയില്‍ ഹമാസ് സംഘടന വന്നത്. പിന്നാലെ, 1990-കളുടെ മധ്യത്തില്‍ യാസര്‍ അറാഫത്തിന്റെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് ഇസ്രായേല്‍ ഗാസയില്‍ ഒരു പരിധിവരെ സ്വയം ഭരണം അനുവദിച്ചപ്പോള്‍ മുതലാണ് തുരങ്കങ്ങള്‍ കുഴിക്കാന്‍ തുടങ്ങിയതെന്നാണ് കരുതപ്പെടുന്നു.
ഉപരിതലത്തില്‍ നിന്നോ ബഹിരാകാശത്തില്‍ നിന്നോ തുരങ്ക ശൃംഖല കൃത്യമായി മാപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും lത്രിഡി മാപ്പിംഗിനും ഇമേജറി വിഷ്വലൈസേഷനും ആവശ്യമാണെന്നും ഇസ്രായേല്‍ ബാര്‍-ഇലാന്‍ സര്‍വകലാശാലയിലെ ജിയോമോര്‍ഫോളജിസ്റ്റും ജിയോളജിസ്റ്റുമായ പ്രൊഫസര്‍ ജോയല്‍ റോസ്‌കിന്‍ പറഞ്ഞു.
തുരങ്കങ്ങള്‍ കണ്ടെത്തുന്നതിലും വൃത്തിയാക്കുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയ 'വീസല്‍സ്' എന്നറിയപ്പെടുന്ന ഇസ്രായേലിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് കോര്‍പ്സിലെ സ്‌പെഷ്യലിസ്റ്റ് കമാന്‍ഡോകളായ യഹലോമും തുരങ്കങ്ങൾല കണ്ടുപിടിക്കാൻ ചുമതലപ്പെടുത്തിയ സംഘത്തിലുണ്ട്.
തുരങ്കം കണ്ടെത്തുന്നതിനായി ഇസ്രായേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും, തുരങ്കങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2021 ലെ സംഘര്‍ഷത്തിനു പിന്നാലെ ഗാസയിലെ ഹമാസിന്റെ നേതാവ് യെഹ്യ അല്‍-സിന്‍വാര്‍ 100 കിലോമീറ്റര്‍ ഹമാസ് തുരങ്കങ്ങള്‍ തകര്‍ന്നുവെന്ന് അവകാശപ്പെട്ടിരുന്നു.
അതെസമയം ഹമാസ് തീവ്രവാദികളോട് യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍ ഇസ്രയേലിന്റെ പ്രത്യേക സേനയ്ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക ഉൾപ്പെടെ വിശ്വസിക്കുന്നുണ്ട്. അതേസമയം തുരങ്കങ്ങളിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളുടെ ജീവന് അപകടമുണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">