ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍; രാജി ആവശ്യവുമായി ഇസ്രയേല്‍

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നും കഴിഞ്ഞ 56 വര്‍ഷമായി പാലസ്തീന്‍ ജനത വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.

author-image
Web Desk
New Update
ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍; രാജി ആവശ്യവുമായി ഇസ്രയേല്‍

 

ന്യൂയോര്‍ക്ക്: ഇസ്രയേലിനെതിരെ വിമര്‍ശനവുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നും കഴിഞ്ഞ 56 വര്‍ഷമായി പാലസ്തീന്‍ ജനത വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.

പലസ്തീന്റെ സമ്പദ് വ്യവസ്ഥ സ്തംഭിക്കുകയും ജനങ്ങള്‍ കുടിയിറക്കുകയും ചെയ്തു. വീടുകള്‍ തകര്‍ത്തു. രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്ന പലസ്തീന്‍ ജനതയുടെ പ്രതീക്ഷകള്‍ അസ്തമിച്ചതായും ഗുട്ടെറസ് പറഞ്ഞു.

ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. എന്നാല്‍, ആ ആക്രമണത്തിന്റെ പേരില്‍ ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

പരാമര്‍ശങ്ങള്‍ക്കു പിന്നാലെ യുഎന്‍ സെക്രട്ടറി ജനറലിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ രംഗത്തെത്തി. ഇസ്രയേല്‍ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ ഒരു രീതിയിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്നെന്നും എത്രയും പെട്ടെന്ന് തന്നെ ഗുട്ടെറസ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

israel un secretary general Palestine gaza