അഹമ്മദാബാദ്: ഇന്ത്യ പാക്ക് മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് തന്റെ ആദ്യ ഓവറിൽ തന്നെ എട്ട് റൺസ് വഴങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഓവറിൽ ഉണ്ടായ ഒരേ ഒരു ബൗണ്ടറി ലെഗ്-സൈഡ് വഴി തെറ്റി ഇമാം-ഉൾ-ഹഖ് ഫ്ലിക്ക് ചെയ്ത് നേടിയാതായിരുന്നു.
ഇത് കണ്ട ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇമാംമിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കുന്നത് വരെ കുൽദീപിനെ ഫീൽഡിങ്ങിലേക് പറഞ്ഞയച്ചു. പിന്നീട് മുഹമ്മദ് റിസ്‌വാന്റെ വരവോട് കൂടെ അദ്ദേഹം തിരിച്ചു വന്നു.
റിസ്‌വാനെതിരെ കുൽദീപ് ബൗൾ ചെയ്യണമെന്നായിരുന്നു രോഹിത് ആഗ്രഹിച്ചത്.എന്നാൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പന്തെറിഞ്ഞ കുൽദീപ്, കൃത്യമായി പാക് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. അഞ്ച് ഓവറിൽ അദ്ദേഹം 17 ഡോട്ടുകൾ നേടിയ അദേഹത്തിന്റെ ഓവറിൽ ഒരു സ്വീപ്പ് ഷോട്ട് പോലും പിറന്നില്ല.ഇത് കളിയിൽ കുൽദീപിന് മുൻതൂക്കം നൽകി.
"അവർ അധികം ആക്രമിച്ച് കളിച്ചില്ല അതിനാൽ ഞാൻ എന്റെ വേഗതയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്റെ ആദ്യ ഏഴ് ഓവറുകളിൽ എനിക്ക് വിക്കറ്റുകൾ ലഭിച്ചില്ലായിരിക്കാം, പക്ഷേ കൃത്യമായി നോക്കി തന്നെയാണ് ബൗൾ എറിഞ്ഞത്. അധികം ഒന്നും നടക്കാത്തതും നടക്കാത്തതും നല്ല കൂട്ടുകെട്ടും നടക്കുന്ന പിച്ചുകളിൽ കൃത്യമായി പന്തെറിയേണ്ടത് പ്രധാനമാണ്. ”ശനിയാഴ്ച പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം കുൽദീപ് മാധ്യമങ്ങളോടായി പറഞ്ഞതാണിത്.
കുൽദീപിന്റെ അഭിപ്രായത്തിൽ ബാബർ അസമും റിസ്വാനും സ്പിന്നർമാരെ അധികം ആക്രമിച്ചിട്ടിലന്നെത് ശരിയാണ്. അവരുടെ കൂട്ടുകെട്ട് 17.5 ഓവറിൽ 83 റൺസാണ് നേടിയത്. അവർ ഇരുവരും ചേർന്ന് 53 ഡോട്ട് ബോളുകൾ നേരിട്ടു.
പിന്നീട് 33-ാം ഓവറിൽ നിന്നായിരുന്നു കുൽദീപിന്റെ ഗെയിം ബ്രേക്കിങ് മൊമെന്റ് പിറന്നത്. രോഹിത് ആദ്യം കരുതിയത് ജസ്പ്രീത് ബുമ്രയെയോ രവീന്ദ്ര ജഡേജയെയോ കൊണ്ട് പന്തീറിയിപ്പിക്കാനായിരുന്നു.
പിന്നീട് കുൽദീപിനോട് എക്സ്ട്രാ ഓവർ എറിയാനായി ആവശ്യപ്പെട്ടു. സിറാജ് ബാബറിനെ പുറത്താക്കിയ സമയമായതിനാൽ ആ പദ്ധതി ഫലം കണ്ടു .ഈ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടി കുൽദീപ് പാക്കിസ്ഥാനെതിരായ അവിസ്മരണീയ വിജയം ടീമിന് നേടി കൊടുത്തു. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ ഗെയിമിൽ പാകിസ്താനെതിരെ 5-25 എന്ന നേട്ടം അദേഹത്തിന്റെ കരിയറിലെ ഒരു പൊൻതൂവൽ കൂടെ ആയിരുന്നു.