ഇന്ത്യയുടെ തേജസിന് വന്‍ ഡിമാന്റ്

സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ ക്ലാസിലെ ഏറ്റവും ചെറുതും, ഭാരം കുറഞ്ഞതുമായ മോഡലാണ് തേജസ്. ഇതിന്റെ ഭാരം കുറഞ്ഞ ഘടനയും, ശക്തമായ പ്രകടനവും ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു

author-image
Biju
New Update
trjas

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനമായി തേജസ് യുദ്ധവിമാനം. കുറഞ്ഞ വിലയില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് തേജസ് കാഴ്ചവയ്ക്കുന്നത്. ഇതോടകം എയര്‍ക്രാഫ്റ്റ് എതിരാളികളുടെ പേടിസ്വപ്നമായി മാറി കഴിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയാണ് (എഡിഎ) ഈ ജെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സേനകള്‍ക്കായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഇവ നിര്‍മ്മിക്കുന്നു. ഒറ്റ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന് തേജസിന്റെ 4.5 തലമുറയാണ് ഏറ്റവും പുതിയത്.

ചരിത്രം പരിശോധിച്ചാല്‍ 2001 മുതല്‍ തേജസ എന്ന പേര് സജീവമാണ്. കാരണം 2001 ലാണ് ആദ്യമായി തേജസ് പറന്നത്. എന്നാല്‍ വ്യോമസേനയിലേയ്ക്ക് എത്തിയത് 2015 ല്‍ മാത്രമാണ്. സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ ക്ലാസിലെ ഏറ്റവും ചെറുതും, ഭാരം കുറഞ്ഞതുമായ മോഡലാണ് തേജസ്. ഇതിന്റെ ഭാരം കുറഞ്ഞ ഘടനയും, ശക്തമായ പ്രകടനവും ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു. 6.5 ടണ്‍ മാത്രമാണ് ഈ ജെറ്റിന്റെ ഭാരം. മറ്റു ജെറ്റുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. അതിനാല്‍ തന്നെ വായുവില്‍ മിന്നല്‍ വേഗത്തില്‍ കുതിക്കാനും, അതിശയകരമായ പ്രകടനങ്ങള്‍ നടത്താനും കഴിയും.

രൂപകല്‍പ്പനയും, ഘടനയും, കഴിവുമാണ് തേജസിനെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ശക്തി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ കണ്ടുപിടിത്തം കൂടിയാണ് തേജസ്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളുടെ പട്ടികയിലാണ് ഇന്ന് ഈ സിംഗിള്‍ എന്‍ജിന്‍ എയര്‍ക്രാഫ്റ്റുള്ളത്. അത്യാധുനിക കാര്‍ബണ്‍ ഫൈബര്‍ സംയുക്തം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. വിമാനത്തിന്റെ ഭാരം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെ. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനം എന്ന ബഹുമതിയും തേജസിന് സ്വന്തമാണ്.

Also Read:

https://www.kalakaumudi.com/national/five-pakistani-fighter-jets-one-aircraft-taken-down-during-operation-sindoor-iaf-chief-9642507

ഒരു എന്‍ജിന്‍, ചെറുത്, കുറഞ്ഞ വില, കുറഞ്ഞ ഭാരം... എല്ലാം ശരി തന്നെ. എന്നാല്‍ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ തേജസ് ഒരു വീട്ടുവീഴ്ചയും ഇല്ല. F404-GE-IN20 ടര്‍ബോഫാന്‍ എന്‍ജിനാണ് തേജസിനുള്ളത്. 1.8 മാക്ക് അഅഥവാ 2,220 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ തേജസിന് സാധിക്കും. 15,000 മീറ്റര്‍ ഉയരം വരെ സുഖകരമായി പറക്കാന്‍ പറ്റും. കൂടാതെ തേജസിന് മള്‍ട്ടിറോള്‍ കഴിവുകളുണ്ട്. ഇതിന് വായുവിലും, കരയിലും പ്രവര്‍ത്തിക്കാന്‍ കഴിയും. വായുവില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍, വായുവില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍, കപ്പല്‍ വിരുദ്ധ മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള കഴിവും എടുത്തുപറയണം.

മുകളില്‍ പറഞ്ഞ മിസൈലുകളില്‍ ഒതുങ്ങുന്നതല്ല തേജസിന്റെ പ്രഹരശേഷി. തേജസില്‍ ഉപയേഗിച്ചിരിക്കുന്ന GSh-23 യന്ത്ര തോക്കും ശത്രുക്കളുടെ പേടിസ്വപ്നം തന്നെ. ഫയര്‍ പവറിന്റെ കാര്യത്തില്‍ ഇത് മറ്റുള്ളവയേക്കാള്‍ വളരെ മുന്നിലാണ്. അത്യാധുനിക റഡാറും, ഏവിയോണിക്‌സും തേജസിലുണ്ട്. ഇത് പൈലറ്റിന് യുദ്ധക്കളത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ തത്സമയം പ്രദാനം ചെയ്യുന്നു. പ്രതിരോധത്തിലും, ആക്രമണത്തിലും തെളിയിക്കപ്പെട്ടതാണ് തേജസിന്റെ അതി നൂതന ഏവിയോണിക്‌സ് കഴിവുകള്‍.

Wtch Video:

https://www.youtube.com/watch?v=dQOjh4HFTZk

ഇന്ത്യയുടെ കുന്തമുനയാണ് നിലവില്‍ തേജസ് ഫൈറ്റര്‍ ജെറ്റുകള്‍. നിലവില്‍ തേജസ് എംകെ- 1എ എന്ന ഏറ്റവും പുതിയ മോഡലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സേനകള്‍. ഈ പുത്തന്‍ തലമുറ തേജസ് ജെറ്റുകള്‍ പരീക്ഷണ പറക്കലിനുള്ള തയ്യാറെടുപ്പിലാണ്. മുന്‍ഗാമിയേക്കാള്‍ ഏറെ ശക്തനാണ് ഈ മോഡല്‍ എന്നാണു വിലയിരുത്തല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം തേജസ് എംകെ- 1എ ഫൈറ്റര്‍ ജെറ്റ് യൂണിറ്റിന് 600- 638 കോടി രൂപ വിലവരും.

തേജസ് എംകെ-2 മോഡലും പണിപ്പുരയിലുണ്ട്. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തേജസിന്റെ കൂടുതല്‍ നൂതനമായ പതിപ്പാണിത്. പ്രോട്ടോടൈപ്പുകള്‍ വികസിപ്പിക്കുന്നതിനും, ഫ്ലൈറ്റ് ടെസ്റ്റിംഗിനും, സര്‍ട്ടിഫിക്കേഷനുമായി ഇതോടകം 10,000 കോടിയുടെ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് യുദ്ധവിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തേജസിന്റെ വില വളരെ ആകര്‍ഷകമാണ്.

Tejas aircraft